സുന്ദരമീ ബന്ധം! ഇ.കെ നായനാരുടെ ഭാര്യ ശാരദാ ടീച്ചറെ സന്ദർശിച്ച് പത്മജാ വേണു​ഗോപാൽ

Last Updated:

ശാരദ ആന്റിയുടെ സ്നേഹവും വാത്സല്യവും ലഭിക്കാൻ ഇനിയും ഭാഗ്യമുണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചെന്ന് പത്മജ വേണു​ഗോപാൽ കുറിച്ചു

News18
News18
മുൻമുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന ഇ കെ നായനാരുടെ ഭാര്യ ശാരദ ടീച്ചറിനെ സന്ദർശിച്ച് പത്മജ വേണു​ഗോപാൽ. ശാരദ ആന്റിയുടെ സ്നേഹവും വാത്സല്യവും ലഭിക്കാൻ ഇനിയും ഭാഗ്യമുണ്ടാകട്ടെ എന്നാണ് പ്രാർത്ഥിച്ചതെന്ന് പത്മജ വേണു​ഗോപാൽ പറഞ്ഞു. ഫെയ്സ് ബുക്കിലൂടെയായിരുന്നു കുറിപ്പ് പങ്കുവച്ചത്.
'ബന്ധങ്ങൾ എത്ര സുന്ദരം! എന്റെ അമ്മയുടെ അടുത്ത സുഹൃത്തായ ശാരദ ആന്റിയെ ഇന്ന് കണ്ണൂർ വീട്ടിൽ പോയി കണ്ടു. ആ സ്നേഹവും വാത്സല്യവും ലഭിക്കാൻ ഇനിയും ഭാഗ്യമുണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് അവിടെ നിന്ന് ഇറങ്ങി.'- പത്മജ വേണു​ഗോപാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. ശാരദ ടീച്ചറോടൊപ്പം നിൽക്കുന്ന ചിത്രങ്ങളും പത്മജ വേണു​ഗോപാൽ ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ഡിസംബർ ഏഴിനായിരുന്നു ശാരദ ടീച്ചറിന്റെ നവതി ആഘോഷിച്ചത്. നാല് തലമുറയ്ക്കൊപ്പമുള്ള ശാരദ ടീച്ചറുടെ ജന്മദിന ആഘോഷത്തിൽ രാ്ഷ്ട്രീയ സാംസ്കാരിക മേഖലയിൽ നിന്നുള്ളവർ പങ്കെടുത്തിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ​ഗോപി നവതി ആഘോഷത്തിൽ പങ്കെടുക്കാൻ അന്നെത്തിയത് ഏറെ ശ്രദ്ധനേടിയിരുന്നു.
advertisement
താന്‍ ഈ വേദിയില്‍ നില്‍ക്കുന്നത് രാഷ്ട്രീയ പ്രവര്‍ത്തകനോ മന്ത്രിയോ സിനിമാ നടനോ ആയിട്ടല്ലെന്നും ശാരദാമ്മയുടെ മൂത്തമകനായിട്ടാണെന്ന് ശാരദടീച്ചറുടെ തൊണ്ണൂറാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തുകൊണ്ട് സുരേഷ് ഗോപി അന്ന് പറഞ്ഞിരുന്നു.സ്പീക്കർ എ എൻ ഷംസീർ, സിപിഎം നേതാവ് ഇ പി ജയരാജൻ, ബിജെപി നേതാവ് സി കെ പത്മനാഭൻ, ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ തുടങ്ങിയവർ അന്ന് ചടങ്ങിൽ പങ്കെടുത്തിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സുന്ദരമീ ബന്ധം! ഇ.കെ നായനാരുടെ ഭാര്യ ശാരദാ ടീച്ചറെ സന്ദർശിച്ച് പത്മജാ വേണു​ഗോപാൽ
Next Article
advertisement
അയല്‍ക്കാരന്റെ പേര് പട്ടിക്കിട്ടു; എതിര്‍ത്തപ്പോള്‍ മര്‍ദിച്ചുവെന്ന് കേസ്
അയല്‍ക്കാരന്റെ പേര് പട്ടിക്കിട്ടു; എതിര്‍ത്തപ്പോള്‍ മര്‍ദിച്ചുവെന്ന് കേസ്
  • ഇന്‍ഡോറില്‍ അയല്‍ക്കാരന്റെ പേര് നായക്ക് ഇട്ടതിനെ തുടര്‍ന്ന് സംഘര്‍ഷം, പോലീസ് കേസെടുത്തു.

  • പട്ടിക്ക് 'ശര്‍മ' എന്ന് പേരിട്ടതില്‍ അയല്‍ക്കാരന്‍ അസ്വസ്ഥരായതോടെ തര്‍ക്കം അക്രമാസക്തമായി.

  • വിരേന്ദ്ര ശര്‍മയും ഭാര്യ കിരണും സമര്‍പ്പിച്ച പരാതിയില്‍ ഭൂപേന്ദ്ര സിംഗിനും കൂട്ടാളികള്‍ക്കുമെതിരെ കേസ്.

View All
advertisement