advertisement

'മാറാട് കലാപത്തിന് പിന്നിൽ തീവ്രവാദികൾ'; പോപ്പുലർ ഫ്രണ്ടിനെതിരെ പി കെ കുഞ്ഞാലിക്കുട്ടി

Last Updated:

മനുഷ്യരെ കൊല്ലുമെന്ന് കുട്ടികളെ കൊണ്ടുപോലും ഇവർ മുദ്രാവാക്യം വിളിപ്പിക്കുകയാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോഴിക്കോട്: മാറാട് കൂട്ടക്കൊലയിൽ പോപ്പുലർ ഫ്രണ്ടിനെ പ്രതിക്കൂട്ടിലാക്കി പി കെ കുഞ്ഞാലിക്കുട്ടി. തീവ്രവാദികൾ നടത്തിയ കൂട്ടക്കൊലയുടെ കുറ്റം മുസ്ലിംലീഗിന്റെ ചുമലിൽ വച്ചെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോഴിക്കോട് നാദാപുരത്ത് എം എസ്എഫ് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാറാട് കൂട്ടക്കൊലക്ക് പിന്നിൽ പോപ്പുലര്‍ ഫ്രണ്ടിന്‍റെ മാതൃസംഘടനയായ എന്‍ഡിഎഫ് ആണെന്ന് കുഞ്ഞാലികുട്ടി തുറന്നടിച്ചു. ഇരുട്ടിന്റെ മറവിൽ ഒളിച്ചിരുന്ന് തീവ്രവാദികൾ നടത്തിയ ആക്രമണമാണ് മാറാടുകാരെ അഭയാർഥികളാക്കിയത്.  പിന്നീട് കുറ്റം ലീഗിന്റെ ചുമലിൽ വച്ചു.
ലീഗ് സമാധാനപരമായി പ്രവർത്തിക്കുന്ന സംഘടനയാണ്. നാദാപുരത്തുപോലും ലീഗ് തീവ്രനിലപാട് സ്വീകരിച്ചിട്ടില്ല. തീവ്രവാദ സ്വഭാവമുള്ളവരാണ് നാദാപുരത്തും കൊലപാതകങ്ങൾ നടത്തിയത്.  മനുഷ്യരെ കൊല്ലുമെന്ന് കുട്ടികളെ കൊണ്ടുപോലും ഇവർ മുദ്രാവാക്യം വിളിപ്പിക്കുകയാണെന്ന് കുഞ്ഞാലികുട്ടി പറഞ്ഞു.
ഭീരുക്കളാണ് മത തീവ്രവാദ നിലപാടിലെത്തിച്ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു. നിരോധനത്തിന് ശേഷം ആദ്യമായാണ് കുഞ്ഞാലികുട്ടി പോപ്പുലര്‍ ഫ്രണ്ടിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മാറാട് കലാപത്തിന് പിന്നിൽ തീവ്രവാദികൾ'; പോപ്പുലർ ഫ്രണ്ടിനെതിരെ പി കെ കുഞ്ഞാലിക്കുട്ടി
Next Article
advertisement
PM Narendra Modi | പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ; തൃശൂരിൽ കനത്ത സുരക്ഷ
PM Narendra Modi | പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ; തൃശൂരിൽ കനത്ത സുരക്ഷ
  • പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശൂർ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ

  • തൃശൂർ സ്വരാജ് റൗണ്ടിൽ റോഡ് ഷോ; ഗതാഗത നിയന്ത്രണവും പാർക്കിംഗ് നിരോധനവും ഏർപ്പെടുത്തി

  • പൊതുജനങ്ങൾക്ക് ബാരിക്കേഡുകൾക്ക് അപ്പുറമുള്ള ഫുട്പാത്തുകളിൽ നിന്ന് മാത്രമേ പ്രധാനമന്ത്രിയെ കാണാനാകൂ

View All
advertisement