advertisement

തിരുവനന്തപുരം കാപ്പുകാട്: ആനകളും വന്യജീവികളും നിറഞ്ഞ കാടിൻ്റെ ഭംഗി അനുഭവിക്കാൻ വേറിട്ട വിനോദസഞ്ചാര കേന്ദ്രം

Last Updated:

അഗസ്ത്യമലയുടെ ദൃശ്യഭംഗി നിറയുന്ന ഈ പ്രദേശത്തെ സോഷ്യൽ മീഡിയയിൽ താരമാക്കുന്നത് കാടിൻ്റെ ഭംഗി തന്നെയാണ്.

കാപ്പുകാട് നിന്നുള്ള ദൃശ്യം 
കാപ്പുകാട് നിന്നുള്ള ദൃശ്യം 
തിരുവനന്തപുരത്തിൻ്റെ കാനന ഭംഗി ആസ്വദിക്കണമെങ്കിൽ കാപ്പുകാട് തന്നെ പോകണം. കോട്ടൂർ ആന പരിപാലന കേന്ദ്രം ഉൾപ്പെടുന്നതിൻ്റെ പേരിലാണ് കാപ്പുകാട് പ്രശസ്തമാകുന്നതെങ്കിലും, അഗസ്ത്യമലയുടെ ദൃശ്യഭംഗി നിറയുന്ന ഈ പ്രദേശത്തെ സോഷ്യൽ മീഡിയയിൽ താരമാക്കുന്നത് കാടിൻ്റെ ഭംഗി തന്നെയാണ്.
നെയ്യാർ തടാകത്തിലൂടെ കാടിൻ്റെ ഭംഗി ആസ്വദിച്ച് കുട്ട വഞ്ചിയിൽ ഉള്ള യാത്രയാണ് ഏറ്റവും അടിപൊളി. നീരാട്ടിന് എത്തുന്ന ആനകൂട്ടം, നാട്ടിലെ മനുഷ്യരെ കാണാൻ മരങ്ങളുടെ ഓരം ചേർന്നെത്തുന്ന വാനര കൂട്ടം. ഇത്രയും നല്ല ഒരു യാത്രമുൻപ് ആസ്വദിച്ചിട്ടില്ലെന്ന ഓർമ്മപ്പെടുത്തൽ ആകും കാപ്പുകാട്ടിലേക്കുള്ള ഓരോ യാത്രയും. ജംഗിൾ സഫാരി ഇഷ്ടപ്പെടുന്നവർക്ക് അതിനുള്ള അവസരവും ഉണ്ട്. ട്രെക്കിങ് ഇഷ്ടപ്പെടുന്നവർക്ക് മൂന്നു കിലോമീറ്ററോളം ദൂരം കിഴക്കുമലയിലേക്ക് ട്രെക്കിങ് നടത്താം. നെയ്യാർ വന്യജീവി സങ്കേതത്തിലേക്ക് യാത്രയും നടത്താം. അപ്പോൾ യാത്രയൊക്കെ ഇഷ്ടപ്പെടുന്നവർക്ക് കാപ്പുകാട് ധൈര്യമായി തിരഞ്ഞെടുക്കാം. സമീപത്തു തന്നെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉള്ളതിനാൽ പ്ലാൻ ചെയ്ത് യാത്ര ചെയ്യണമെന്നു മാത്രം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
തിരുവനന്തപുരം കാപ്പുകാട്: ആനകളും വന്യജീവികളും നിറഞ്ഞ കാടിൻ്റെ ഭംഗി അനുഭവിക്കാൻ വേറിട്ട വിനോദസഞ്ചാര കേന്ദ്രം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement