ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയുടെ മനയോ? ഓണക്കാഴ്ചകളിൽ വ്യത്യസ്തമായ 'തറവാട്ട് വിശേഷം'

Last Updated:

പഴയ തലമുറയ്ക്ക് ഓർമ്മകളുടെ വേലിയേറ്റം സമ്മാനിക്കുന്ന ഈ തറവാട് പുതുതലമുറയ്ക്ക് സമ്മാനിക്കുന്നത് അതിശയത്തിൻ്റെയും കൗതുകത്തിൻ്റെയും ഒക്കെ അനുഭവങ്ങൾ.

കനകക്കുന്നിലെ 'തറവാട്'
കനകക്കുന്നിലെ 'തറവാട്'
ഉമ്മറപ്പടിയിൽ ആരെയോ കാത്തിരിക്കുന്ന ഒരു ചാരു കസേര. 'ഇനി നിങ്ങൾക്ക് പോകാൻ അനുവാദമില്ല' എന്ന് പറഞ്ഞ കൊടുമൺ പോറ്റിയുടെ അട്ടഹാസത്തെ ഓർമിപ്പിക്കും വിധം ഒരു തറവാട്. ഭ്രമയുഗം എന്ന മമ്മൂട്ടി ചിത്രത്തിലെ കൊടുമൺ പോറ്റിയുടെ കഥാപാത്രത്തെ നാം ഓർമിച്ചു പോകുന്ന ഇടം. ഓണം ഫെസ്റ്റിൻ്റെ ഭാഗമായി കനകക്കുന്നിൽ ഒരുക്കിയിരുന്ന ഒരു തറവാടായിരുന്നു ആരെയും ആകർഷിച്ചത്.
പഴയ തറവാടിൻ്റെ മാതൃകയിൽ തീർത്ത ഈ മനയിൽ കാഴ്ചക്കാരുടെ ബഹളം തന്നെയായിരുന്നു. നാം കണ്ടു ശീലിച്ച പഴയ ചലച്ചിത്രങ്ങളുടെ തറവാട് മാതൃകയുടെ ഒക്കെ പുനരാവിഷ്കാരമാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. എത്തിയാൽ പോകാൻ അനുവാദം ഇല്ലാത്തതുപോലെ ഗൃഹാതുര ഓർമ്മകൾ തളച്ചിടുന്ന ഒരു ഇടം കൂടിയാണിത്. പഴയ തലമുറയ്ക്ക് ഓർമ്മകളുടെ വേലിയേറ്റം സമ്മാനിക്കുന്ന ഈ തറവാട് പുതുതലമുറയ്ക്ക് സമ്മാനിക്കുന്നത് അതിശയത്തിൻ്റെയും കൗതുകത്തിൻ്റെയും ഒക്കെ അനുഭവങ്ങൾ. കനകക്കുന്നിലൊരുക്കിയ ഈ വിസ്മയം കാണാൻ ഓണം വാരാഘോഷം അവസാനിക്കുന്നതുവരെ അവസരമുണ്ട്. തറവാട്ടിലെത്തുന്നവർക്ക് ഉമ്മറത്ത് ചാരു കസേരയിലിരുന്ന് ഫോട്ടോ എടുക്കാം. അപ്പോൾ മടിക്കേണ്ട ഓണാഘോഷത്തിന് ഇറങ്ങുന്നവർ കനകക്കുന്നിലെ ഈ മനയൊന്ന് കണ്ടിരിക്കുന്നത് നല്ലതാണ്.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയുടെ മനയോ? ഓണക്കാഴ്ചകളിൽ വ്യത്യസ്തമായ 'തറവാട്ട് വിശേഷം'
Next Article
advertisement
ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതം; കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു
ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതം; കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു
  • കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

  • ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം

  • മുൻ ഏറ്റുമാനൂർ എം.എൽ.എ സ്ഥാനാർത്ഥിയായിരുന്നു.

View All
advertisement