ബ്രൂവറി വിവാദത്തിലും മദ്യ വര്‍ജന നിലപാടിലുറച്ച് എക്‌സൈസ് മന്ത്രി

Last Updated:
തിരുവനന്തപുരം: ബ്രൂവറി വിവാദം മുറുകുന്നതിനിടയിലും സര്‍ക്കാരിന്റെ നയം വര്‍ജനമാണെന്ന നിലപാട് ആവര്‍ത്തിച്ച് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍.
ഇടതു സര്‍ക്കാറിന്റെ നയം മദ്യവര്‍ജനം ആണ്. മദ്യ നിരോധനം അല്ലെന്നും ആ നയം അനുസരിച്ചാണ് പുതിയ ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
തൃശൂരിലെ ബ്രൂവറിക്ക് അനുമതി തേടി സമര്‍പ്പിച്ച അപേക്ഷയില്‍ സ്ഥലം വ്യക്തമാക്കിയിട്ടുണ്ട്. അനുമതി മാത്രമാണ് നല്‍കിയത്. അന്തിമ ലൈസന്‍സ് നല്‍കിയിട്ടില്ല. ഇനിയും അപേക്ഷ കിട്ടിയാല്‍ മെറിറ്റ് നോക്കി പരിഗണിക്കും. ഒരു അഴിമതിയും ഉണ്ടായിട്ടില്ല. ആരോപണം ഉന്നയിക്കുന്നവര്‍ മുന്‍ ശീലം കൊണ്ടു ഉന്നയിക്കുന്നതെന്നും മന്ത്രി ആവര്‍ത്തിച്ചു.
advertisement
ബ്രൂവറികള്‍ രഹസ്യമായി അനുവദിച്ചതിനു പിന്നില്‍ അഴിമതി ഉണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. ബ്രൂവറികള്‍ക്ക് കിന്‍ഫ്ര സ്ഥലം അനുവദിച്ചതിനെതിരെയും ചെന്നിത്തല ആരോപണം ഉന്നയിച്ചു.
എന്നാല്‍ കിന്‍ഫ്ര സ്ഥലം അനുവദിച്ചില്ലെന്ന നിലപാടിലായിരുന്നു വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. അതേസമയം കളമശേരിയില്‍ സ്ഥലം അനുവദിച്ചുകൊണ്ട് പുറത്തിറക്കിയ ഉത്തരവ് ഞായറാഴ്ച പുറത്തു വന്നിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബ്രൂവറി വിവാദത്തിലും മദ്യ വര്‍ജന നിലപാടിലുറച്ച് എക്‌സൈസ് മന്ത്രി
Next Article
advertisement
WWE ഇടിക്കൂട്ടിൽ എതിരാളികളെ നിലം പരിശാക്കിയ താരം ഇന്ന് ആശ്രമത്തിലെ സേവകനായത് എങ്ങനെ ?
WWE ഇടിക്കൂട്ടിൽ എതിരാളികളെ നിലം പരിശാക്കിയ താരം ഇന്ന് ആശ്രമത്തിലെ സേവകനായത് എങ്ങനെ ?
  • റിങ്കു സിംഗ് ഇന്ന് വൃന്ദാവനിൽ പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമത്തിൽ സേവകനായി പ്രവർത്തിച്ചുവരുന്നു.

  • ഡബ്ല്യുഡബ്ല്യുഇ ഗുസ്തിതാരത്തിൽ നിന്ന് സന്യാസിയായി മാറിയ റിങ്കുവിന്റെ പരിവർത്തനം ശ്രദ്ധേയമാണ്.

  • ബേസ്‌ബോൾ, ഗുസ്തി എന്നിവയിൽ പ്രശസ്തനായ റിങ്കു സിംഗ് ആത്മീയതയിലേക്ക് തിരിഞ്ഞത് ആളുകളെ ആകർഷിച്ചു.

View All
advertisement