ഭാര്യയോട് പിണങ്ങി വനത്തില്‍ കയറി വിഷം കഴിച്ച യുവാവ് ദൃശ്യങ്ങള്‍ പകര്‍ത്തി കുടുംബാംഗങ്ങള്‍ക്ക് അയച്ചു

Last Updated:

ഭാര്യയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് ഇയാൾ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചതെന്നാണ് വിവരം.

മംഗ്ലൂരു: വനത്തിനകത്ത് കയറി വിഷം കഴിക്കുന്ന വീഡിയോ പകർത്തി യുവാവ് കുടുംബാംഗങ്ങൾക്ക് അയച്ചു കൊടുത്തു. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ധർമ്മസ്ഥല പോലീസ്  സ്ഥലത്തെത്തിഗുരുതരാവസ്ഥയിലായ യുവാവിനെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഹാസൻ ജില്ലയിലെ അരക്കളഗുഡ് താലൂക്കിലെ രാമനാഥ്പൂർ സ്വദേശി സുനിൽ (28) ആണ്  കുടുംബാംഗങ്ങളെയും നാട്ടുകാരെയും ഒരുപോലെ പരിഭ്രാന്തിയിൽ ആക്കിയത്.
ധർമ്മസ്ഥല ക്ഷേത്രത്തിൽ ബൈക്കിൽ എത്തിയ ഇയാൾ ക്ഷേത്രദർശനം കഴിഞ്ഞ ശേഷം മഹാത്മാഗാന്ധി സർക്കിളിന് സമീപമുള്ള  വനത്തിൽ കയറിയാണ് ആത്മഹത്യ ശ്രമം നടത്തിയത്. ധർമ്മസ്ഥല പൊലീസ് സ്റ്റേഷനിലെ എസ് ഐ അനിൽകുമാറും സംഘവും ചേർന്ന് വനത്തിൽ  തിരച്ചിൽ നടത്തിയപ്പോൾ അബോധാവസ്ഥയിൽ കിടക്കുന്ന സുനിലിനെ കണ്ടെത്തിയത്.
പിന്നീട് ഉജിരെയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൽത്തങ്ങാടിയിൽ ഫുട്‌വെയർ സ്ഥാപനം നടത്തുന്ന സുനിലിന് മൂന്ന് മാസം പ്രായമുള്ള കുഞ്ഞുണ്ടു. ഭാര്യയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് ഇയാൾ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചതെന്നാണ് വിവരം.
advertisement
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഭാര്യയോട് പിണങ്ങി വനത്തില്‍ കയറി വിഷം കഴിച്ച യുവാവ് ദൃശ്യങ്ങള്‍ പകര്‍ത്തി കുടുംബാംഗങ്ങള്‍ക്ക് അയച്ചു
Next Article
advertisement
കർണാടക മുഖ്യമന്ത്രിയുടെ ദീപാവലി സമ്മാനം വാങ്ങാൻ കാത്തു നിന്ന 13 സ്ത്രീകൾ തിക്കിലും തിരക്കിലും തളർന്നു വീണു
കർണാടക മുഖ്യമന്ത്രിയുടെ ദീപാവലി സമ്മാനം വാങ്ങാൻ കാത്തു നിന്ന 13 സ്ത്രീകൾ തിക്കിലും തിരക്കിലും തളർന്നുവീണു
  • 13 സ്ത്രീകൾ കർണാടക മുഖ്യമന്ത്രിയുടെ പരിപാടിയിൽ ക്ഷീണം മൂലം തളർന്നു വീണു, 6 മണിക്കൂർ കാത്തിരുന്നു.

  • പുത്തൂരിൽ ദീപാവലി സമ്മാന വിതരണം നടക്കുന്നതിനിടെ വലിയ തിരക്ക് കാരണം ശ്വാസംമുട്ടലും നിർജ്ജലീകരണവും.

  • തളർന്നുവീണവരെ പുത്തൂർ സർക്കാർ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകി ഡിസ്ചാർജ് ചെയ്തു, പരിക്കില്ല.

View All
advertisement