advertisement

നെഞ്ചൊന്ന് പിടയും, ഈ കാഴ്ച കണ്ടാൽ; എക്സൈസ് ഓഫീസറുടെ കൃഷി സ്ഥലത്തെ 230 തെങ്ങിൻ തൈകൾ നശിപ്പിച്ചു

Last Updated:

രണ്ടു വർഷം പ്രായമായ തെങ്ങാണ് കുലയ്ക്കാൻ പാകമാവുന്നതിന് തൊട്ടു മുൻപ് വെട്ടി നശിപ്പിച്ചിരിക്കുന്നത്.

പാലക്കാട്: പെരുമാട്ടി പഞ്ചായത്തിലെ മടപ്പള്ളത്തെ എക്സൈസ് ജീവനക്കാരനായ ഷാംജിയുടെ കൃഷി സ്ഥലത്ത് ചെല്ലുന്നവരുടെ നെഞ്ചൊന്ന് പിടയ്ക്കും. മുന്നേക്കർ സ്ഥലത്തെ 230 തെങ്ങിൻ തൈകളാണ് സാമൂഹ്യ വിരുദ്ധർ വെട്ടിനശിപ്പിച്ചത്. രണ്ടു വർഷം പ്രായമായ തെങ്ങാണ് കുലയ്ക്കാൻ പാകമാവുന്നതിന് തൊട്ടു മുൻപ്  വെട്ടി നശിപ്പിച്ചിരിക്കുന്നത്.
TRENDING:കഠിനംകുളം കൂട്ടബലാത്സക്കേസില്‍ വൻ ഗൂഡാലോചനയെന്ന് പൊലീസ്; 5 പേർ അറസ്റ്റിൽ [NEWS]'ഞങ്ങളുടെ പാര്‍ട്ടി കോടതിയും പൊലീസ് സ്‌റ്റേഷനുമാണ്'; വിവാദ പരാമർശവുമായി വനിതാ കമ്മിഷൻ അധ്യക്ഷ [NEWS]Reliance Jio | ഫേസ്ബുക്ക് മുതൽ മുബാദല വരെ; ആറാഴ്ചക്കിടെ ജിയോയിലെത്തിയത് 87,655 കോടി രൂപയുടെ നിക്ഷേപം [NEWS]
മധുരയിൽ നിന്നും ഹൈബ്രിഡ് ഇനത്തിൽ പെട്ട  ഡിജെ തെങ്ങിൻ തൈകളാണ് ഷാംജി നട്ടുപിടിപ്പിച്ചത്. മൂന്നു വർഷം കൊണ്ട് കായ്ക്കുമെന്നതിനാൽ തൈ ഒന്നിന്  750 രൂപയാണ് നൽകിയത്. അതാണ് ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കിയത്.
advertisement
എക്സൈസ് ജീവനക്കാരനാണെങ്കിലും കൃഷിയെ ജീവനു തുല്യം സ്നേഹിയ്ക്കുന്ന ആളാണ് ഷാംജി. ഒഴിവ് ദിവസങ്ങളിലെല്ലാം കൃഷിസ്ഥലത്തായിണ് ഷാംജി. അതുകൊണ്ട് തന്നെ തെങ്ങിൻ തൈകൾ നശിപ്പിച്ചത് തന്നെ വെട്ടിയതിന് തുല്യമാണെന്നാണ് അദ്ദേഹം പറയുന്നത്.
സംഭവത്തിൽ മീനാക്ഷിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം തനിക്ക് ശത്രുക്കളായി ആരും ഇല്ലെന്നാണ് ഷാംജി പറയുന്നത്. കുടുംബപരമായി മറ്റു തർക്കങ്ങളില്ലെന്നും ഇദ്ദേഹം പറയുന്നു. അതുകൊണ്ട് ആരാണ് ഈ കൃത്യത്തിന് പിന്നിൽ എന്നാണ് പൊലീസിനെ കുഴക്കുന്ന ചോദ്യം.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
നെഞ്ചൊന്ന് പിടയും, ഈ കാഴ്ച കണ്ടാൽ; എക്സൈസ് ഓഫീസറുടെ കൃഷി സ്ഥലത്തെ 230 തെങ്ങിൻ തൈകൾ നശിപ്പിച്ചു
Next Article
advertisement
വരന്റെ ബന്ധു വധുവിന്റെ വളർത്തുനായയെ തല്ലി; കല്യാണപ്പന്തലിൽ കൂട്ടത്തല്ല്, ഒടുവിൽ വിവാഹം മുടങ്ങി
വരന്റെ ബന്ധു വധുവിന്റെ വളർത്തുനായയെ തല്ലി; കല്യാണപ്പന്തലിൽ കൂട്ടത്തല്ല്, ഒടുവിൽ വിവാഹം മുടങ്ങി
  • വധുവിന്റെ വളർത്തുനായയെ വരന്റെ ബന്ധു തല്ലിയതോടെ കല്യാണപ്പന്തലിൽ വലിയ സംഘർഷം ഉണ്ടായി

  • വടിയും കസേരകളും ഉപയോഗിച്ചുള്ള ഏറ്റുമുട്ടലിൽ വധുവിന്റെ ബന്ധുക്കൾക്ക് ഗുരുതരമായി പരിക്കേറ്റു

  • സംഘർഷത്തെ തുടർന്ന് വിവാഹം പാതിവഴിയിൽ ഉപേക്ഷിക്കുകയും വധുവിന്റെ കുടുംബം പ്രയാഗ്‌രാജിലേക്ക് മടങ്ങി

View All
advertisement