advertisement

കൊറോണ ഭീതി: ഇന്ത്യൻ വംശജൻ ഇസ്രായേലിൽ ക്രൂരമർദ്ദനത്തിനിരയായി

Last Updated:
ജെറുസലേം: ഇന്ത്യൻ വംശജനായ ജൂത വിശ്വാസി ഇസ്രായേലിൽ ക്രൂരമർദനത്തിനിരയായി. കൊറോണ ഭീതിയെ തുടര്‍ന്ന് വംശീയ അതിക്രമമാണ് ഇയാൾക്ക് നേരെയുണ്ടായതെന്നാണ് സംശയിക്കുന്നത്. ഇസ്രായേലിലെ തിബെരിസിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മർദനത്തിൽ പരിക്കേറ്റ അം ഷാലെം സിംഗ്സൺ എന്ന  28കാരനെ നെഞ്ചിലടക്കം ഗുരുതര പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ മണിപ്പൂര്‍-മിസോറാം മേഖലകളിലെ ജൂത വിഭാഗത്തിൽപെടുന്നയാളാണ് അം ഷാലെം. മൂന്നു വർഷം മുമ്പാണ് കുടുംബത്തോടൊപ്പം ഇസ്രായേലിലേക്ക് കുടിയേറിയത്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചൈനക്കാര്‍ക്ക് നേരെ കടുത്ത വംശീയ അധിക്ഷേപങ്ങൾ നടക്കുന്നുണ്ട്. ഇതിന്റെ ബാക്കിപത്രമായാണ് യുവാവിന് നേരെയുണ്ടായ അതിക്രമം എന്നാണ് സംശയിക്കുന്നത്. ഷാലെമിന് ചൈനക്കാരനായി തെറ്റിദ്ധരിച്ചാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.
ചൈനീസ്.. കൊറോണ എന്നു വിളിച്ചു പറഞ്ഞു കൊണ്ടായിരുന്നു മർദനമെന്നാണ് യുവാവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിൽ സംശയിക്കുന്ന രണ്ട് പേർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Corona/
കൊറോണ ഭീതി: ഇന്ത്യൻ വംശജൻ ഇസ്രായേലിൽ ക്രൂരമർദ്ദനത്തിനിരയായി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement