കൊറോണ ഭീതി: ഇന്ത്യൻ വംശജൻ ഇസ്രായേലിൽ ക്രൂരമർദ്ദനത്തിനിരയായി

Last Updated:
ജെറുസലേം: ഇന്ത്യൻ വംശജനായ ജൂത വിശ്വാസി ഇസ്രായേലിൽ ക്രൂരമർദനത്തിനിരയായി. കൊറോണ ഭീതിയെ തുടര്‍ന്ന് വംശീയ അതിക്രമമാണ് ഇയാൾക്ക് നേരെയുണ്ടായതെന്നാണ് സംശയിക്കുന്നത്. ഇസ്രായേലിലെ തിബെരിസിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മർദനത്തിൽ പരിക്കേറ്റ അം ഷാലെം സിംഗ്സൺ എന്ന  28കാരനെ നെഞ്ചിലടക്കം ഗുരുതര പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ മണിപ്പൂര്‍-മിസോറാം മേഖലകളിലെ ജൂത വിഭാഗത്തിൽപെടുന്നയാളാണ് അം ഷാലെം. മൂന്നു വർഷം മുമ്പാണ് കുടുംബത്തോടൊപ്പം ഇസ്രായേലിലേക്ക് കുടിയേറിയത്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചൈനക്കാര്‍ക്ക് നേരെ കടുത്ത വംശീയ അധിക്ഷേപങ്ങൾ നടക്കുന്നുണ്ട്. ഇതിന്റെ ബാക്കിപത്രമായാണ് യുവാവിന് നേരെയുണ്ടായ അതിക്രമം എന്നാണ് സംശയിക്കുന്നത്. ഷാലെമിന് ചൈനക്കാരനായി തെറ്റിദ്ധരിച്ചാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.
ചൈനീസ്.. കൊറോണ എന്നു വിളിച്ചു പറഞ്ഞു കൊണ്ടായിരുന്നു മർദനമെന്നാണ് യുവാവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിൽ സംശയിക്കുന്ന രണ്ട് പേർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Corona/
കൊറോണ ഭീതി: ഇന്ത്യൻ വംശജൻ ഇസ്രായേലിൽ ക്രൂരമർദ്ദനത്തിനിരയായി
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement