advertisement

ബലാത്സംഗം ചെറുത്തതിന് തീകൊളുത്തി; ദിവസങ്ങൾ നീണ്ട ദുരിതത്തിനൊടുവിൽ 13കാരി മരണത്തിന് കീഴടങ്ങി

Last Updated:
പെൺകുട്ടി ജോലിക്കായി നിന്നിരുന്ന വീട്ടിലെ ഇരുപത്തിയാറുകാരനാണ് പീഡന ശ്രമം നടത്തിയത്. ഇത് എതിർത്തതോടെ പെണ്‍കുട്ടിയെ തീകൊളുത്തുകയായിരുന്നു.
1/7
 ഹൈദരാബാദ്: ബലാത്സംഗം ചെറുത്തതിന് തൊഴിലുടമ തീകൊളുത്തിയ പതിമൂന്നുകാരി മരിച്ചു. ഒരുമാസത്തോളം നീണ്ട ദുരിതത്തിനൊടുവിലാണ് ഹൈദരബാദിലെ ഒരു സ്വകാര്യ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങിയത്
ഹൈദരാബാദ്: ബലാത്സംഗം ചെറുത്തതിന് തൊഴിലുടമ തീകൊളുത്തിയ പതിമൂന്നുകാരി മരിച്ചു. ഒരുമാസത്തോളം നീണ്ട ദുരിതത്തിനൊടുവിലാണ് ഹൈദരബാദിലെ ഒരു സ്വകാര്യ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങിയത്
advertisement
2/7
 തെലങ്കാനയിലെ ഖമ്മം ജില്ലയിൽ ഇക്കഴിഞ്ഞ സെപ്റ്റംബർ പതിനെട്ടിനാണ് ക്രൂര സംഭവം അരങ്ങേറിയത്. പെൺകുട്ടി ജോലിക്കായി നിന്നിരുന്ന വീട്ടിലെ ഇരുപത്തിയാറുകാരനാണ് പീഡന ശ്രമം നടത്തിയത്. ഇത് എതിർത്തതോടെ പെണ്‍കുട്ടിയെ തീകൊളുത്തുകയായിരുന്നു.
തെലങ്കാനയിലെ ഖമ്മം ജില്ലയിൽ ഇക്കഴിഞ്ഞ സെപ്റ്റംബർ പതിനെട്ടിനാണ് ക്രൂര സംഭവം അരങ്ങേറിയത്. പെൺകുട്ടി ജോലിക്കായി നിന്നിരുന്ന വീട്ടിലെ ഇരുപത്തിയാറുകാരനാണ് പീഡന ശ്രമം നടത്തിയത്. ഇത് എതിർത്തതോടെ പെണ്‍കുട്ടിയെ തീകൊളുത്തുകയായിരുന്നു.
advertisement
3/7
gangrape, rape case, gang rape case, rape case, crime news, ക്രൈംന്യൂസ്, ബലാത്സംഗം, പീഡനം, പീഡനക്കേസ്, കൂട്ട ബലാത്സംഗം
എഴുപത് ശതമാനം പൊള്ളലേറ്റ നിലയിലാണ് കുട്ടിയെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആദ്യത്തെ പതിനഞ്ച് ദിവസത്തോളം ആരും പരാതി ഒന്നും നൽകിയിരുന്നില്ല. സംഭവം പുറത്തു പറയരുതെന്ന് യുവാവിന്‍റെ വീട്ടുകാർ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്.
advertisement
4/7
Neeleswaram rape case, embryo, rape case, rape, Crime news, നീലേശ്വരം പീഡനം
അപകടത്തിൽ പൊള്ളലേറ്റതെന്നാണ് കരുതിയതെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ സംശയകരമായി പൊള്ളലേറ്റ സാഹചര്യത്തിൽ പെൺകുട്ടി ആശുപത്രിയിൽ കഴിയുന്നുണ്ടെന്ന വിവരം ആരോ പൊലീസിനെ വിളിച്ചറിയിച്ചു. ഇതോടെ ഒക്ടോബർ ആദ്യവാരത്തോടെ സംഭവം പുറത്തറിയുകയും ചെയ്തു.
advertisement
5/7
 'പ്രായപൂർത്തിയാകാത്ത ഒരു പെണ്‍കുട്ടി പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നുണ്ടെന്ന വിവരം സ്പെഷ്യൽ ബ്രാ‍ഞ്ചിന് ലഭിച്ചു. ഉടൻ തന്നെ ഞങ്ങൾ ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു' എന്നാണ് ഖമ്മം പൊലീസ് കമ്മീഷണർ തഫ്സീർ ഇക്ബാൽ അന്ന് അറിയിച്ചത്.
'പ്രായപൂർത്തിയാകാത്ത ഒരു പെണ്‍കുട്ടി പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നുണ്ടെന്ന വിവരം സ്പെഷ്യൽ ബ്രാ‍ഞ്ചിന് ലഭിച്ചു. ഉടൻ തന്നെ ഞങ്ങൾ ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു' എന്നാണ് ഖമ്മം പൊലീസ് കമ്മീഷണർ തഫ്സീർ ഇക്ബാൽ അന്ന് അറിയിച്ചത്.
advertisement
6/7
Hathras Rape Case, Rahul and Priyanka, Rahul Gandhi, UP, Yogi, UP Rape, യുപി ബലാത്സംഗം, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഹത്രാസ്, congress, Hathras gangrape, Priyanka Gandh, iRahul Gandhi, uttar pradesh, Womens Commissionn, ഹത്രാസ് പീഡനം
പെൺകുട്ടിയുടെ നില തൃപ്തികരമാണെന്നായിരുന്നു അന്ന് ഡോക്ടർമാർ അറിയിച്ചത്. എന്നാൽ എഴുപത് ശതമാനത്തിലധികം പൊള്ളലേറ്റ കുട്ടി നീണ്ട യാതനകൾക്കൊടുവിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.
advertisement
7/7
raped by uncle, 15 year old girl tried to commit suicide
സംഭവത്തിൽ നേരത്തെ ബലാത്സംഗത്തിനും പോക്സോ ആക്ട് പ്രകാരവും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement