'അമരൻ കണ്ടപ്പോൾ കണ്ണുനീർ നിയന്ത്രിക്കാൻ കഴിഞ്ഞില്ല, ശിവകാർത്തികേയന്റെ കരിയർ ബെസ്റ്റ് ഫിലിം'; രജനികാന്ത്
- Published by:Sneha Reghu
- news18-malayalam
Last Updated:
മേജർ മുകുന്ദ് വരദരാജനായി ശിവകാർത്തികേയൻ ജീവിക്കുകയായിരുന്നെന്ന് രജനികാന്ത് പറഞ്ഞു
advertisement
നേരിട്ടെത്തിയാണ് രജനികാന്ത് അഭിനന്ദനം അറിയിച്ചത്. പ്രശംസിക്കുന്നതിന്റെ വീഡിയോ ശിവകാർത്തികേയൻ തന്റെ സോഷ്യൽമീഡിയ പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഇത്തരത്തിലൊരു സിനിമ നിർമ്മിച്ചതിന് കമൽഹാസനെയും രജനികാന്ത് ഫോണിൽ വിളിച്ച് പ്രശംസിച്ചിരുന്നു. ശിവകാർത്തികേയൻ, സംവിധായകൻ രാജ്കുമാർ പെരിയസാമി, ഛായാഗ്രാഹകൻ സിഎച്ച് സായി, നിർമാതാവ് ആർ മഹേന്ദ്രൻ എന്നിവരെയാണ് രജനികാന്ത് സന്ദർശിച്ചത്.
advertisement
advertisement
advertisement
മുകുന്ദൻ എന്ന കഥാപാത്രത്തെ അദ്ദേഹം നന്നായി അവതരിപ്പിച്ചിട്ടുണ്ട്. സായ് പല്ലവിയും നന്നായി അഭിനയിച്ചു. സിനിമകണ്ടു കഴിഞ്ഞപ്പോൾ എൻെ കണ്ണുനീർ നിന്ത്രിക്കാൻ കഴിഞ്ഞില്ല. 'അമരൻ' എനിക്ക് അത്രത്തോളം അടുപ്പം തോന്നിയ ഒരു സിനിമയാണ്. കാരണം, എൻ്റെ രണ്ടാമത്തെ സഹോദരൻ 14 വർഷം പട്ടാളത്തിലായിരുന്നു. ചൈനയുദ്ധകാലത്ത് അദ്ദേഹം സൈന്യത്തിനൊപ്പം ഉണ്ടായിരുന്നു. എല്ലാവരും ഈ സിനിമ കാണണം. പട്ടാളക്കാർ എത്രമാത്രം കഷ്ടപ്പെടുന്നുവെന്ന് നമുക്കറിയാം. ഇത്തരമൊരു സിനിമ ചെയ്തതിന് സിനിമാ ടീമിന് എൻ്റെ ആത്മാർത്ഥമായ അഭിനന്ദനം. നമ്മളെല്ലാം ഇന്ത്യക്കാരനാണെന്ന ചിന്ത ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
2014 ഏപ്രിൽ 25-ന് വീരമൃത്യു വരിച്ച മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതമാണ് അമരൻ എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്. ഷോപ്പിയനില്‍ ജയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ അല്‍ത്താഫ് വാനിയുൾപ്പെടെയുള്ള ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന തെരച്ചിലിനിടെയായിരുന്നു ഏറ്റുമുട്ടൽ. പിന്നീട് മരണാനന്തര ബഹുമതിയായി അശോകചക്ര നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.