COVID 19 | പോരാട്ടത്തിൽ മുന്നേറി ഇന്ത്യ ; രണ്ടുമാസത്തിനു ശേഷം ചികിത്സയിലുള്ളവരുടെ എണ്ണം 7 ലക്ഷത്തില്‍ താഴെയായി
Last Updated:
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 690 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 81 ശതമാനവും 10 സംസ്ഥാനങ്ങളിലാണ് / കേന്ദ്രഭരണപ്രദേശങ്ങളിലാണ്. 198 മരണം രേഖപ്പെടുത്തിയ മഹാരാഷ്ട്രയാണ് പട്ടികയില്‍ മുന്നില്‍.
ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ഇന്ത്യ. രണ്ടു മാസത്തിനു ശേഷം ആദ്യമായി ചികിത്സയിലുള്ളവരുടെ എണ്ണം ഏഴു ലക്ഷത്തില്‍ താഴെ യായി. ഏകദേശം 63 ദിവസത്തിനു ശേഷം ആദ്യമായി രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം ഏഴു ലക്ഷത്തില്‍ താഴെയായി. കഴിഞ്ഞ ഓഗസ്റ്റ് 22നാണ് ഇതിനുമുമ്പ് ചികിത്സയിലുള്ളവരുടെ എണ്ണം ഏഴു ലക്ഷത്തിന് (6,97,330) താഴെയായിരുന്നത്. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 6,95,509 പേരാണ്. ആകെ രോഗബാധിതരുടെ 8.96% മാത്രമാണ് ഇത്.
advertisement
advertisement
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 73,979 കോവിഡ് രോഗികള്‍ സുഖം പ്രാപിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചത് 54,366 പേര്‍ക്കാണ്. ദേശീയ രോഗമുക്തി നിരക്ക് 89.53 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് കുറഞ്ഞ് 1.51% ആയി. 24 സംസ്ഥാനങ്ങളില്‍ / കേന്ദ്രഭരണപ്രദേശങ്ങളില്‍ ചികിത്സയിലുള്ളവര്‍ 20,000-ല്‍ താഴെ ആളുകൾ മാത്രമാണ്.
advertisement
advertisement
advertisement