പാലാരിവട്ടം പാലം അഴിമതിയിൽ ഇബ്രാഹിംകുഞ്ഞിനെതിരായ നടപടി; എ.ജിയെ വിളിച്ചു വരുത്തി ഗവർണർ
മുൻ മന്ത്രിക്കെതിരായ പ്രോസിക്യൂഷൻ അനുമതി വൈകിപ്പിക്കുന്നെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാൻ എ.ജിയോട് നേരിട്ടെത്താൻ നിർദ്ദേശം നൽകിയത്.
News18 Malayalam | January 1, 2020, 11:53 AM IST
1/ 4
തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരായ പ്രോസിക്യൂഷൻ നടപടിയിൽ അഭിപ്രായം തേടാൻ അഡ്വക്കേറ്റ് ജനറലിനെ ഗവർണർ രാജ്ഭവനിലേക്ക് വിളിപ്പിച്ചു. മുൻ മന്ത്രിക്കെതിരായ പ്രോസിക്യൂഷൻ അനുമതി വൈകിപ്പിക്കുന്നെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാൻ എ.ജിയോട് നേരിട്ടെത്താൻ നിർദ്ദേശം നൽകിയത്.
2/ 4
ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകണമെന്നവിജിലൻസിന്‍റെ അപേക്ഷയിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിരുന്നില്ല. ഇക്കാര്യത്തിൽ സർക്കാരിനെ ഹൈക്കോടതിയും പലതവണ വിമർശിച്ചിരുന്നു.
3/ 4
ഇബ്രാഹിംകുഞ്ഞിനെതിരെ തെളിവുണ്ടെന്നും പ്രോസിക്യൂഷന് അനുമതി നൽകണമെന്നും ചൂണ്ടിക്കാട്ടി മൂന്ന് മാസം മുമ്പാണ് വിജിലൻസ് സർക്കാരിന് കത്ത് നൽകിയത്. എംഎൽഎ ആയതിനാൽ ഈ അപേക്ഷ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു. ഗവര്‍ണര്‍ ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു നടപടി.
4/ 4
ഇക്കാര്യത്തിൽ ഗവര്‍ണര്‍ മൂന്നതവണ സര്‍ക്കാരിനോട് വിശദാംശങ്ങൾ തേടിയിരുന്നു. ഇതിനു പിന്നാലെയാണ് ഗവർണർ എജിയോട് രാജ്ഭവനിൽ എത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്.