കശുവണ്ടി വികസന കോര്‍പറേഷനില്‍ നടന്നത് വലിയ അഴിമതിയെന്ന് സിബിഐ ഹൈക്കോടതിയിൽ
തെളിവുകള്‍ നിരത്തിയിട്ടും പ്രൊസിക്യൂഷന്‍ അനുമതി സര്‍ക്കാര്‍ നിരസിച്ചെന്നും സിബഐ സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തുന്നു. (റിപ്പോർട്ട്- സി എൻ പ്രകാശ്)
News18 Malayalam | December 3, 2020, 1:49 PM IST
1/ 5
കൊച്ചി: കശുവണ്ടി വികസന കോര്‍പറേഷനില്‍ നടന്നത് വലിയ അഴിമതിയെന്ന് സിബിഐ. ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സിബിഐയുടെ പരാമര്‍ശം. തെളിവുകള്‍ നിരത്തിയിട്ടും പ്രൊസിക്യൂഷന്‍ അനുമതി സര്‍ക്കാര്‍ നിരസിച്ചെന്നും സിബഐ സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തുന്നു.
2/ 5
കശുവണ്ടി വികസ കോര്‍പ്പറേഷനില്‍ 500 കോടിയിലേറെ രൂപയുടെ അഴിമതി നടന്നുവെന്ന കേസിലാണ് സിബിഐയുടെ സത്യവാങ്മൂലം. മുന്‍ എംഡി കെ എ രതീഷും മുന്‍ ചെയര്‍മാന്‍ ആര്‍ ചന്ദ്രശേഖറും അടക്കമുള്ളവര്‍ അഴിമതിക്കായി ഗൂഡാലോചന നടത്തിയെന്നും സിബിഐ ആരോപിക്കുന്നു.തെളിവുകള്‍ നിരത്തിയിട്ടും സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചില്ല, തെളിവുകളും സാക്ഷിമൊഴികളും പരിഗണിക്കാതെയാണ് പ്രോസിക്യൂഷന്‍ അനുമതി സര്‍ക്കാര്‍ നിരസിച്ചതെന്നും സിബിഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
3/ 5
സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയില്ലെങ്കിലും മുന്നോട്ടു പോകാന്‍ തന്നെയാണ് സിബിഐ തീരുമാനം. അഴിമതി സംബന്ധിച്ച സിബിഐ കണ്ടെത്തലുകളെ സംസ്ഥാന സര്‍ക്കാര്‍ സ്വങ്കേതികത്വത്തിന്റെ പേരു പറഞ്ഞ് തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും സത്യവാങ്മൂലം പറയുന്നു.
4/ 5
കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിയില്‍ പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ലെന്ന് സിബിഐനേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതികളെ വിചാരണ ചെയ്യുന്നതിന് അനുമതി നിഷേധിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരായ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സിബിഐ നിലപാട് വ്യക്തമാക്കിയത്.
5/ 5
കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിയില്‍ പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ അനുമതിയില്ലെന്ന് സര്‍ക്കാര്‍ നേരത്തെ സിബിഐയെ അറിയിച്ചിരുന്നു. പ്രതികളായ മുന്‍ എം ഡി രതീശന്‍, മുന്‍ ചെയര്‍മാന്‍ ആര്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരെയാണ് സിബിഐ പ്രോസിക്യുഷന്‍ അനുമതി ചോദിച്ചത്.