ഇതുകൂടാതെ അതിർത്തി കടന്നുവരുന്ന വാഹനങ്ങളെയും പരിശോധിക്കും. വാഹനങ്ങൾ പരിശോധിക്കുന്ന കേന്ദ്രങ്ങൾ ഇവയാണ്, കളിയിക്കാവിള, ആറ്റുപുറം, അമരവിള (തിരുവനന്തപുരം), ആര്യങ്കാവ്, കോട്ടവാസല്‍ (കൊല്ലം), കുമളി, ബോഡിമെട്ട്, കമ്പംമെട്ട്, ചിന്നാര്‍ (ഇടുക്കി), മലക്കപ്പാറ (തൃശൂര്‍), വാളയാര്‍, ഗോവിന്ദപുരം, മീനാക്ഷിപുരം, ഗോപാലപുരം, വേലന്താവളം, നടുപ്പൂണി, ആനക്കെട്ടി (പാലക്കാട്), വഴിക്കടവ് (മലപ്പുറം), മാഹി (കോഴിക്കോട്), മുത്തങ്ങ, കാട്ടിക്കുളം, തോല്‍പ്പെട്ടി, തോളാടി, ബാവലി, പഴൂര്‍, പാട്ടവയല്‍, താളൂര്‍ (വയനാട്), മാക്കൂട്ടം, മാഹിപ്പാലം (കണ്ണൂര്‍), തലപ്പാടി, വാമഞ്ചൂര്‍, അഥൂര്‍, പെര്‍ള, ചെമ്പേരി, മണിമൂല(കാസര്‍ഗോഡ്).
കേരളത്തിലേയ്ക്ക് വരുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കാനുള്ള മേല്‍നോട്ടം അതത് ജില്ലാ പോലീസ് മേധാവിമാര്‍ക്കാണ്. അത്തരം പരിശോധനാകേന്ദ്രങ്ങളുടെ ചുമതല ഡിവൈ.എസ്.പിമാര്‍ക്ക് നല്‍കും. അവരുടെ നേതൃത്വത്തില്‍ രണ്ടു പോലീസുദ്യോഗസ്ഥരും ആരോഗ്യപ്രവര്‍ത്തകരുമടങ്ങിയ സംഘമാണ് പരിശോധന നടത്തുക. ഗതാഗത തടസം ഉണ്ടാകാത്ത രീതിയിലാണ് പരിശോധന നടത്തേണ്ടത്. കടലിലൂടെ യാത്രക്കാര്‍ എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ജില്ലാ പോലീസ് മേധാവിമാര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്.