advertisement

ദുരന്തം കവർന്നെടുത്ത പെട്ടിമുടിയിൽ ഇത്തവണ ആരും വോട്ട് ചെയ്യില്ല; വോട്ട് ചെയ്യാൻ ഇവിടെ ആരുമില്ല

Last Updated:
ഇതോടെ പെട്ടിമുടിയും സമീപപ്രദേശവും അനാഥമായെന്ന് പറയാം. വോട്ട് രേഖപ്പെടുത്താന്‍ വോട്ടര്‍മാരും. വോട്ട് ചോദിക്കാന്‍ സ്ഥാനാര്‍ത്ഥികളും കയറാത്ത മലമുകളായി നിലനില്‍ക്കുകയാണ് പെട്ടിമുടി. (റിപ്പോർട്ട് - സന്ദീപ് രാജാക്കാട്)
1/5
 ഇടുക്കി: തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനം ചൂടും വാശിയുമേറുമ്പോള്‍ ഇത്തവണ വോട്ടുതേടി ആരും ചെല്ലാത്ത ഒരു നാടുണ്ട്. ദുരന്തം കവര്‍ന്നെടുത്ത പെട്ടിമുടി. വോട്ട് ചെയ്യാനും ഇത്തവണ ഇവിടെ ആരുമില്ല. ദുരന്തം ബാക്കി വച്ചവരും ഈ ശ്മശാന ഭൂമി ഉപേക്ഷിച്ചു.
ഇടുക്കി: തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനം ചൂടും വാശിയുമേറുമ്പോള്‍ ഇത്തവണ വോട്ടുതേടി ആരും ചെല്ലാത്ത ഒരു നാടുണ്ട്. ദുരന്തം കവര്‍ന്നെടുത്ത പെട്ടിമുടി. വോട്ട് ചെയ്യാനും ഇത്തവണ ഇവിടെ ആരുമില്ല. ദുരന്തം ബാക്കി വച്ചവരും ഈ ശ്മശാന ഭൂമി ഉപേക്ഷിച്ചു.
advertisement
2/5
Munnar, Rajamala landslide, pettimudi land slide, tata estate, മൂന്നാർ, രാജമല ദുരന്തം, പെട്ടിമുടി ദുരന്തം, മണ്ണിടിച്ചിൽ
കഴിഞ്ഞ തവണ കൊടി തോരണങ്ങളും പോസ്റ്ററുകളും കൊണ്ട് നിറഞ്ഞ ആവേശ പ്രചരണമായിരുന്നു പെട്ടി മുടിയില്‍. എന്നാല്‍, ഇന്ന് മണ്ണുമാന്തി യന്ത്രങ്ങള്‍ ഉഴുതമറിച്ച ശ്മശാന ഭൂമിയില്‍ ആരും ബാക്കിയില്ല. ഇത്തവണ ഒരുപക്ഷേ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരെ ഒഴിവാക്കിയ മേഖലയും ഇവിടെയാകും.
advertisement
3/5
Munnar, Rajamala landslide, pettimudi land slide, tata estate, മൂന്നാർ, രാജമല ദുരന്തം, പെട്ടിമുടി ദുരന്തം, മണ്ണിടിച്ചിൽ
മരിച്ചുവെന്ന് രേഖപ്പെടുത്തി ഒഴിവാക്കിയത് നാല്‍പ്പത്തിയാറ് വോട്ടര്‍മാരെയാണ്. മൂന്നാര്‍ പഞ്ചായത്തിന്റെ ഒന്നാം വാര്‍ഡായ രാജമലയുടെ ഭാഗമാണ് പെട്ടിമുടി ഡിവിഷന്‍. 880 വോട്ടര്‍മാരുള്ള വാര്‍ഡില്‍ കഴിഞ്ഞ തവണ രണ്ട് ബൂത്തുകളാണ് ഉണ്ടായിരുന്നത്.
advertisement
4/5
 രാജമല എല്‍ പി സ്‌കൂളില്‍ എത്തിയാണ് പെട്ടിമുടിക്കാര്‍ വോട്ട് രേഖപ്പെടുത്തിയത്. 460 വോട്ടര്‍മാരാണ് ഈ ബുത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ നാല്‍പ്പത്തിയാറ് വോട്ടര്‍മാരാണ് ദുരന്തത്തില്‍ മരിച്ചത്. ബാക്കി ഉണ്ടായിരുന്ന സമീപത്തെ ലങ്ങളിലെയടക്കം 122 പേരെ കണ്ണന്‍ദേവന്‍ കമ്പനി ഇവിടെ നിന്നും മാറ്റി പാര്‍പ്പിക്കുകയും ചെയ്തു.
രാജമല എല്‍ പി സ്‌കൂളില്‍ എത്തിയാണ് പെട്ടിമുടിക്കാര്‍ വോട്ട് രേഖപ്പെടുത്തിയത്. 460 വോട്ടര്‍മാരാണ് ഈ ബുത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ നാല്‍പ്പത്തിയാറ് വോട്ടര്‍മാരാണ് ദുരന്തത്തില്‍ മരിച്ചത്. ബാക്കി ഉണ്ടായിരുന്ന സമീപത്തെ ലങ്ങളിലെയടക്കം 122 പേരെ കണ്ണന്‍ദേവന്‍ കമ്പനി ഇവിടെ നിന്നും മാറ്റി പാര്‍പ്പിക്കുകയും ചെയ്തു.
advertisement
5/5
heavy rain, landslide, idukki, munnar, rajamala, tea estates, കനത്ത മഴ, മണ്ണിടിച്ചിൽ, രാജമല
ഇതോടെ പെട്ടിമുടിയും സമീപപ്രദേശവും അനാഥമായെന്ന് പറയാം. വോട്ട് രേഖപ്പെടുത്താന്‍ വോട്ടര്‍മാരും. വോട്ട് ചോദിക്കാന്‍ സ്ഥാനാര്‍ത്ഥികളും കയറാത്ത മലമുകളായി നിലനില്‍ക്കുകയാണ് പെട്ടിമുടി.
advertisement
Exclusive | കാവലായി ഇന്ത്യൻ നാവികസേന; LPG കപ്പലായ ശിവാലിക് ഹോർമുസ് കടലിടുക്ക് പിന്നിട്ടു
Exclusive | കാവലായി ഇന്ത്യൻ നാവികസേന; LPG കപ്പലായ ശിവാലിക് ഹോർമുസ് കടലിടുക്ക് പിന്നിട്ടു
  • ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ ശിവാലിക് കപ്പൽ ഇന്ത്യൻ നാവികസേനയുടെ മേൽനോട്ടത്തിൽ നീക്കിയിരിക്കുന്നു

  • ഊർജ്ജ ചരക്കുകൾ സുരക്ഷിതമായി പുറത്തെത്തിക്കാൻ ഇന്ത്യൻ നാവികസേന കപ്പലുകൾക്ക് അകമ്പടിയും നൽകുന്നു

  • മറ്റൊരു എൽപിജി കപ്പൽ അടുത്ത ആറ് മണിക്കൂറിനുള്ളിൽ പുറപ്പെടുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു

View All
advertisement