ബീഫ് കഴിച്ചാൽ ക്യാൻസർ വരുമോ? പുതിയ പഠനം പറയുന്നതെന്ത്?

Last Updated:
കൂടുതൽ തവണ ബീഫ് കഴിക്കുന്നവരെ അപേക്ഷിച്ച് ആഴ്ചയിൽ കുറച്ച് ബീഫ് കഴിക്കുന്നവരിലും വെജിറ്റേറിയൻ ആയിട്ടുള്ള ആളുകളിലും വൻകുടൽ കാൻസറിനുള്ള സാധ്യത 9% കുറവാണെന്ന് ഗവേഷകർ
1/7
 പൊതുവെ മാംസാഹാര പ്രിയർ ഇഷ്ടപ്പെടുന്ന ഭക്ഷണമാണ് ബീഫ് വിഭവങ്ങൾ. കേരളത്തിൽ ബീഫ്-പൊറോട്ട കോംബോ വമ്പൻ ഹിറ്റാണ്. എന്നാൽ ബീഫ് കഴിക്കുന്നത് ക്യാൻസറിന് കാരണമാകുമെന്ന് കുറച്ചുകാലമായി പറഞ്ഞുകേൾക്കുന്നുണ്ട്. ഇതിലെ യാഥാർഥ്യമെന്താണ്? ഈ വാദത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പഠന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. അമിതമായി ബീഫ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
പൊതുവെ മാംസാഹാര പ്രിയർ ഇഷ്ടപ്പെടുന്ന ഭക്ഷണമാണ് ബീഫ് വിഭവങ്ങൾ. കേരളത്തിൽ ബീഫ്-പൊറോട്ട കോംബോ വമ്പൻ ഹിറ്റാണ്. എന്നാൽ ബീഫ് കഴിക്കുന്നത് ക്യാൻസറിന് കാരണമാകുമെന്ന് കുറച്ചുകാലമായി പറഞ്ഞുകേൾക്കുന്നുണ്ട്. ഇതിലെ യാഥാർഥ്യമെന്താണ്? ഈ വാദത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പഠന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. അമിതമായി ബീഫ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
advertisement
2/7
 ക്യാൻസർ തടയാൻ ബീഫ് പോലെയുള്ള മാംസാഹാരം കുറച്ച് കഴിക്കണമെന്നാണ് ബിഎംസി മെഡിസിൻ ഓൺലൈനിൽ പുറത്തിറക്കിയ ഒരു പഠനത്തിൽ വ്യക്തമാക്കുന്നത്. 40 നും 70 നും ഇടയിൽ പ്രായമുള്ള 472,000 പേരിലാണ് പഠനം നടത്തിയത്.  ക്യാൻസർ ഉൾപ്പടെയുള്ള അസുഖങ്ങൾ പിടിപെട്ടിട്ടുള്ള ഇവരുടെ ആരോഗ്യവിവരങ്ങൾ വിശദമായ വിശകലനത്തിന് ഗവേഷകർ വിധേയമാക്കി. ഈ വ്യക്തികൾ ആഴ്ചയിൽ എത്ര തവണ ബീഫ് കഴിക്കുന്നുവെന്ന വിവരം രേഖപ്പെടുത്തിയാണ് പഠനം നടത്തിയത്. ഇവരെ മൽസ്യം മാത്രം കഴിക്കുന്നവരും വെജിറ്റേറിയൻ ആയിട്ടുള്ള ആളുകളുമായി താരതമ്യപ്പെടുത്തിയാണ് പഠനം നടത്തിയത്. ഇവരിലെ ക്യാൻസർ ബാധിച്ചത് പരിശോധിച്ചപ്പോൾ, കൂടുതൽ തവണ മാംസം കഴിക്കുന്നവരെ അപേക്ഷിച്ച് ആഴ്ചയിൽ കുറച്ച് മാംസം കഴിക്കുന്നവരിലും വെജിറ്റേറിയൻ ആയിട്ടുള്ള ആളുകളിലും വൻകുടൽ കാൻസറിനുള്ള സാധ്യത 9% കുറവാണെന്ന് ഗവേഷകർ കണ്ടെത്തി.
ക്യാൻസർ തടയാൻ ബീഫ് പോലെയുള്ള മാംസാഹാരം കുറച്ച് കഴിക്കണമെന്നാണ് ബിഎംസി മെഡിസിൻ ഓൺലൈനിൽ പുറത്തിറക്കിയ ഒരു പഠനത്തിൽ വ്യക്തമാക്കുന്നത്. 40 നും 70 നും ഇടയിൽ പ്രായമുള്ള 472,000 പേരിലാണ് പഠനം നടത്തിയത്.  ക്യാൻസർ ഉൾപ്പടെയുള്ള അസുഖങ്ങൾ പിടിപെട്ടിട്ടുള്ള ഇവരുടെ ആരോഗ്യവിവരങ്ങൾ വിശദമായ വിശകലനത്തിന് ഗവേഷകർ വിധേയമാക്കി. ഈ വ്യക്തികൾ ആഴ്ചയിൽ എത്ര തവണ ബീഫ് കഴിക്കുന്നുവെന്ന വിവരം രേഖപ്പെടുത്തിയാണ് പഠനം നടത്തിയത്. ഇവരെ മൽസ്യം മാത്രം കഴിക്കുന്നവരും വെജിറ്റേറിയൻ ആയിട്ടുള്ള ആളുകളുമായി താരതമ്യപ്പെടുത്തിയാണ് പഠനം നടത്തിയത്. ഇവരിലെ ക്യാൻസർ ബാധിച്ചത് പരിശോധിച്ചപ്പോൾ, കൂടുതൽ തവണ മാംസം കഴിക്കുന്നവരെ അപേക്ഷിച്ച് ആഴ്ചയിൽ കുറച്ച് മാംസം കഴിക്കുന്നവരിലും വെജിറ്റേറിയൻ ആയിട്ടുള്ള ആളുകളിലും വൻകുടൽ കാൻസറിനുള്ള സാധ്യത 9% കുറവാണെന്ന് ഗവേഷകർ കണ്ടെത്തി.
advertisement
3/7
stomach cancer, symptoms, bloating, blood stool, ആമാശയ കാന്‍സര്‍, ലക്ഷണങ്ങള്‍, വയറുവേദന
ആഴ്ചയിൽ അഞ്ച് തവണയിൽ കൂടുതൽ മാംസം കഴിക്കുന്നവരേക്കാൾ മത്സ്യം മാത്രം കഴിക്കുന്ന പുരുഷന്മാർക്ക് പ്രോസ്റ്റേറ്റ് കാൻസർ വരാനുള്ള സാധ്യത 20% കുറവായിരുന്നു, അതേസമയം സസ്യാഹാരമോ സസ്യാഹാരമോ മാത്രം കഴിക്കുന്ന പുരുഷന്മാർക്ക് 31% അപകടസാധ്യത കുറവാണ്.
advertisement
4/7
 2% ആളുകൾ മത്സ്യം കഴിക്കുന്നുണ്ടെങ്കിലും മാംസം കഴിക്കുന്നില്ലെന്നും മറ്റൊരു 2% സസ്യാഹാരികളാണെന്നും അവർ കണ്ടെത്തി, അതേസമയം 52% ആളുകൾ ആഴ്ചയിൽ അഞ്ച് തവണയിൽ കൂടുതൽ മാംസം കഴിക്കുകയും 44% ആളുകൾ അഞ്ചോ അതിലധികമോ തവണ മാംസം കഴിക്കുകയും ചെയ്തു. പിന്നീട് 11 വർഷത്തോളം ഗവേഷകർ ഈ വ്യക്തികളെ നിരീക്ഷിച്ചു, ആർക്കാണ് കാൻസർ ബാധിച്ചതെന്ന് നിർണ്ണയിക്കാൻ.
2% ആളുകൾ മത്സ്യം കഴിക്കുന്നുണ്ടെങ്കിലും മാംസം കഴിക്കുന്നില്ലെന്നും മറ്റൊരു 2% സസ്യാഹാരികളാണെന്നും അവർ കണ്ടെത്തി, അതേസമയം 52% ആളുകൾ ആഴ്ചയിൽ അഞ്ച് തവണയിൽ കൂടുതൽ മാംസം കഴിക്കുകയും 44% ആളുകൾ അഞ്ചോ അതിലധികമോ തവണ മാംസം കഴിക്കുകയും ചെയ്തു. പിന്നീട് 11 വർഷത്തോളം ഗവേഷകർ ഈ വ്യക്തികളെ നിരീക്ഷിച്ചു, ആർക്കാണ് കാൻസർ ബാധിച്ചതെന്ന് നിർണ്ണയിക്കാൻ.
advertisement
5/7
halal meat issue,Karnataka Beary Sahitya Academy, The ban on Muslim merchants in Hindu temple, Hindus and Muslims ഹലാല്‍ മാംസ വിവാദം, കര്‍ണാടക ബ്യാരി സാഹിത്യ അക്കാദമി, മുസ്ലീം വ്യാപാരികള്‍, ഹിന്ദു മുസ്ലിം ഐക്യം
ആഴ്ചയിൽ അഞ്ച് തവണയോ അതിൽ കുറവോ തവണ മാംസം കഴിക്കുന്നവർക്ക് ക്യാൻസർ വരാനുള്ള സാധ്യത കൂടുതൽ കഴിക്കുന്നവരേക്കാൾ 2% കുറവാണെന്ന് അവർ കണ്ടെത്തി. മത്സ്യം മാത്രം കഴിക്കുന്നവരിൽ 10%, സസ്യാഹാരികളിലും സസ്യാഹാരികളിലും 14% വരെ അപകടസാധ്യത കുറഞ്ഞു.
advertisement
6/7
 ലോകാരോഗ്യസംഘടനയുടെ ഗ്രൂപ്പ് 1 കാർസിനോജനുകൾ (അർബുദത്തിന് കാരണമാകുമെന്ന് അറിയപ്പെടുന്നു) എന്ന് നിശ്ചയിച്ചിട്ടുള്ള സംസ്കരിച്ച മാംസങ്ങളിൽ ഏറ്റവും ഉയർന്ന സ്ഥാനമാണ് ബീഫിനുള്ളത്. ബീഫ് സ്ഥിരമായി കഴിക്കുന്നത് ക്യാൻസറിന് കാരണമാകുമെന്നതിന് കാര്യമായ തെളിവുകൾ ഉണ്ടെന്നാണ് ഈ പഠന റിപ്പോർട്ട് മുന്നോട്ടുവെക്കുന്നത്.
ലോകാരോഗ്യസംഘടനയുടെ ഗ്രൂപ്പ് 1 കാർസിനോജനുകൾ (അർബുദത്തിന് കാരണമാകുമെന്ന് അറിയപ്പെടുന്നു) എന്ന് നിശ്ചയിച്ചിട്ടുള്ള സംസ്കരിച്ച മാംസങ്ങളിൽ ഏറ്റവും ഉയർന്ന സ്ഥാനമാണ് ബീഫിനുള്ളത്. ബീഫ് സ്ഥിരമായി കഴിക്കുന്നത് ക്യാൻസറിന് കാരണമാകുമെന്നതിന് കാര്യമായ തെളിവുകൾ ഉണ്ടെന്നാണ് ഈ പഠന റിപ്പോർട്ട് മുന്നോട്ടുവെക്കുന്നത്.
advertisement
7/7
stomach cancer, symptoms, bloating, blood stool, ആമാശയ കാന്‍സര്‍, ലക്ഷണങ്ങള്‍, വയറുവേദന
റെഡ് മീറ്റ് വിഭാഗത്തിൽപ്പെടുന്ന ബീഫിൽ മറ്റ് മാംസാഹാരങ്ങളെ അപേക്ഷിച്ച് കൊഴുപ്പും സോഡിയവും കൂടുതലാണ്. അതുകൊണ്ടുതന്നെ ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ നിലയും രക്തസമ്മർദ്ദവും ഉയരാൻ ഇടയാക്കും. ഇത് ഹൃദ്രോഗത്തിനും അമിതവണ്ണത്തിനും കാരണമാകും. അതുകൊണ്ടുതന്നെ ബീഫിന്‍റെ അമിത ഉപയോഗം ഹൃദയാഘാതത്തിന്‍റെ പ്രധാന കാരണങ്ങളിലൊന്നായി മാറും. ബീഫ് കഴിക്കുന്നവരിൽ ക്യാൻസർ സാധ്യത എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്ന പഠനങ്ങളൊന്നും വന്നിട്ടില്ല. എന്നാൽ ധാരാളമായി ബീഫ് കഴിച്ചാൽ, വൻകുടലിൽ ക്യാൻസർ വരാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
advertisement
ശബരിമലയിലെ കാണാതായ ദ്വാരപാലക ശില്‍പ പീഠം പരാതിക്കാരൻ്റെ ബന്ധുവിൻ്റെ വീട്ടിൽ നിന്നും കണ്ടെത്തി
ശബരിമലയിലെ കാണാതായ ദ്വാരപാലക ശില്‍പ പീഠം പരാതിക്കാരൻ്റെ ബന്ധുവിൻ്റെ വീട്ടിൽ നിന്നും കണ്ടെത്തി
  • ദേവസ്വം വിജിലൻസ് സംഘം കാണാതായ പീഠം ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്നും കണ്ടെത്തി.

  • 2021 മുതൽ വാസുദേവന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന പീഠം ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബന്ധുവീട്ടിലേക്ക് മാറ്റി.

  • ഹൈക്കോടതി ഇടപെട്ടതോടെ, ദേവസ്വം ബോർഡ് വിജിലൻസ് സംഘം പീഠം കണ്ടെത്താൻ അന്വേഷണം നടത്തി.

View All
advertisement