രാമായണ മാസത്തിന് തുടക്കമായി. മലയാള ഭാഷയുടെ പിതാവ് എഴുത്തച്ഛന്റെ ജന്മസ്ഥലമായ തുഞ്ചൻ പറമ്പിനെ അടയാളപ്പെടുത്തുന്ന നിർമിതികൾ ആണ് അവിടത്തെ സരസ്വതി മണ്ഡപവും അതിനോട് ചേർന്നുള്ള ശാരികാ ശില്പവും. എഴുത്തച്ഛൻ കിളി പറയുന്ന ശൈലിയിൽ ആണല്ലോ രാമായണം രചിച്ചത്. ഇതും അക്കാലത്തെ ജാതി വ്യവസ്ഥകൾക്ക് എതിരായ കൗശലത്തോടെ ഉള്ള പ്രതിരോധം ആയിരുന്നു. ശാരിക ശിൽപം ഓർമിപ്പിക്കുന്നത് ഇക്കാര്യങ്ങൾ കൂടി ആണ്.
വേദം കേട്ടാൽ കീഴ് ജാതിക്കാരന്റെ ചെവിയിൽ ഈയം മേൽജാതിക്കാർ എന്ന് അവകാശപ്പെടുന്നവർ ഉരുക്കി ഒഴിച്ചിരുന്ന കാലത്ത് ആണ് എഴുത്തച്ഛന്റെ അക്ഷര വിപ്ലവം. (റിപ്പോർട്ട്- സി വി അനുമോദ്)
ശരീരത്തിന് മജ്ജയും മാംസവും രക്തവും എന്ന പോലെ ഭാഷക്ക് അക്ഷരങ്ങളും അതിന് ഒരു ചട്ടക്കൂടും ലിപിയും നൽകി ജീവൻ നൽകുക ആയിരുന്നു എഴുത്തച്ഛൻ.
2/ 10
മലയാള ഭാഷ പിറന്നു വീണത് രാമാനുജൻ എഴുത്തച്ഛന്റെ എഴുത്താണിയിലൂടെ ഈ മണ്ണിൽ ആണ്. ആ മണ്ണിന് കാലം നൽകിയ പേര് ഒരു ദേശത്തിന്റെ അടയാളമായി, ഭാഷയുടെ ജന്മനാടായി. അതാണ് തിരൂർ തുഞ്ചൻപറമ്പ്.
3/ 10
തുഞ്ചൻ സ്മാരകത്തിൽ എത്തുന്നവർക്ക് കാണാം ആ മഹായോഗിയുടെ കർമ ശേഷിപ്പുകൾ. എഴുത്തച്ഛന്റെ എഴുത്ത് കളരി നിന്നിരുന്നത് എന്ന് കരുതുന്ന സ്ഥലത്ത് ആണ് ഇന്ന് തുഞ്ചൻ സ്മാരക മണ്ഡപം
4/ 10
വിദ്യാരംഭ ദിവസം പാരമ്പര്യ എഴുത്താശാൻമാർ ഇവിടെ ഇരുന്നാണ് അറിവിന്റെ ആദ്യക്ഷരം കുരുന്നു നാവുകളിൽ കുറിക്കുന്നത്. അന്നേ ദിവസം എഴുത്താശാൻമാർക്ക് മാത്രം അവകാശപ്പെട്ട ഇടമാണ് ഇത്.
5/ 10
കുറച്ച് അപ്പുറത്ത് ആണ് ഇന്ന് എഴുത്ത് കളരി പഴയ എഴുത്ത് കളരിയുടെ അവശിഷ്ടങ്ങൾ ഭൂമിയിൽ നിന്നും കിട്ടിയത് എല്ലാം ഇവിടെ ആണ് ഇന്ന് സൂക്ഷിക്കുന്നത്. എഴുത്തച്ഛൻ ആരാധിച്ചിരുന്ന സരസ്വതി ശിലാരൂപം ഇന്ന് ഈ എഴുത്ത് കളരിയിൽ ആണ് ഉള്ളത്.
6/ 10
മുൻപ് അദ്ദേഹത്തിന്റെ എഴുത്താണിയും ഇവിടെ ആയിരുന്നു. മ്യൂസിയം തുടങ്ങിയതോടെ എഴുത്താണി അവിടേക്ക് മാറ്റി.
7/ 10
എഴുത്ത് കളരിക്ക് തൊട്ട് അടുത്താണ് വിഖ്യാതമായ കാഞ്ഞിരമരം. എഴുത്തച്ഛൻ ധ്യാനിച്ചിരുന്നത് ഈ മരത്തിന്റെ ചുവട്ടിൽ ആയിരുന്നു എന്ന് സങ്കല്പം.
8/ 10
എഴുത്തച്ഛൻ ഉപയോഗിച്ചിരുന്നതെന്ന് വിശ്വസിക്കപ്പെടുന്ന കുളം
9/ 10
തുഞ്ചൻ സ്മാരകത്തിൽ എത്തുന്നവർക്ക് കാണാം ആ മഹായോഗിയുടെ കർമ ശേഷിപ്പുകൾ.
10/ 10
തുഞ്ചൻ ഉത്സവ ദിവസം എഴുത്താണി എഴുന്നള്ളിക്കുന്നത് എഴുത്തു കളരിയിൽ നിന്നാണ്.