'ഗോവിന്ദാ ഗോപാലാ'കന്യാകുമാരി ശിവാലയ ഓട്ടത്തിന് ഭക്തിനിർഭരമായ തുടക്കം

Last Updated:
12 ക്ഷേത്രങ്ങളെ ബന്ധിപ്പിച്ച് രണ്ടു രാപകലുകളിലായി ദര്‍ശനം നടത്തുന്നതിനാണ് ശിവാലയ ഓട്ടം എന്ന് പറയുന്നത്.
1/7
 കന്യാകുമാരി ജില്ലയിലെ ചരിത്രപ്രധാനമായ 12 ശിവക്ഷേത്രങ്ങളിലേക്കുള്ള ശിവാലയ ഓട്ടത്തിന് ഭക്തി നിര്‍ഭരമായി തുടക്കം. കാവി വസ്ത്രവും കഴുത്തില്‍ രുദ്രാക്ഷമാലയും, കൈയില്‍ ഭസ്മ സഞ്ചിയും വീശരറിയുമായി ശിവ ഭഗവാനെ ഭക്തര്‍ കാല്‍ നടയായി 110 കിലോമീറ്റര്‍ ദൂരത്തിനകത്തെ 12 ക്ഷേത്രങ്ങളെ ബന്ധിപ്പിച്ച് രണ്ടു രാപകലുകളിലായി ദര്‍ശനം നടത്തുന്നതിനാണ് ശിവാലയ ഓട്ടം എന്ന് പറയുന്നത്.
കന്യാകുമാരി ജില്ലയിലെ ചരിത്രപ്രധാനമായ 12 ശിവക്ഷേത്രങ്ങളിലേക്കുള്ള ശിവാലയ ഓട്ടത്തിന് ഭക്തി നിര്‍ഭരമായി തുടക്കം. കാവി വസ്ത്രവും കഴുത്തില്‍ രുദ്രാക്ഷമാലയും, കൈയില്‍ ഭസ്മ സഞ്ചിയും വീശരറിയുമായി ശിവ ഭഗവാനെ ഭക്തര്‍ കാല്‍ നടയായി 110 കിലോമീറ്റര്‍ ദൂരത്തിനകത്തെ 12 ക്ഷേത്രങ്ങളെ ബന്ധിപ്പിച്ച് രണ്ടു രാപകലുകളിലായി ദര്‍ശനം നടത്തുന്നതിനാണ് ശിവാലയ ഓട്ടം എന്ന് പറയുന്നത്.
advertisement
2/7
 ശൈവ വൈഷ്ണവ ബന്ധം ഊട്ടിയുറപ്പിക്കുന്ന ശിവാലയ ഓട്ടം കന്യാകുമാരി ജില്ലയില്‍ മാത്രമാണ് നടക്കുന്നത്. കുംഭമാസത്തിലെ വെയിലില്‍ കാല്‍നടയായി ഭക്തര്‍ മുഞ്ചിറ ക്ഷേത്രത്തിലെ സന്ധ്യാ ദീപാരാധന തൊഴുത്തിറങ്ങുന്നതോടെ ഓട്ടം തുടങ്ങുന്നതാണ് പഴയ ആചാരം. തിങ്കളാഴ്ച മുതല്‍ ക്ഷേത്രങ്ങളില്‍ വന്‍ തിരക്കനുഭവപ്പെട്ടു.
ശൈവ വൈഷ്ണവ ബന്ധം ഊട്ടിയുറപ്പിക്കുന്ന ശിവാലയ ഓട്ടം കന്യാകുമാരി ജില്ലയില്‍ മാത്രമാണ് നടക്കുന്നത്. കുംഭമാസത്തിലെ വെയിലില്‍ കാല്‍നടയായി ഭക്തര്‍ മുഞ്ചിറ ക്ഷേത്രത്തിലെ സന്ധ്യാ ദീപാരാധന തൊഴുത്തിറങ്ങുന്നതോടെ ഓട്ടം തുടങ്ങുന്നതാണ് പഴയ ആചാരം. തിങ്കളാഴ്ച മുതല്‍ ക്ഷേത്രങ്ങളില്‍ വന്‍ തിരക്കനുഭവപ്പെട്ടു.
advertisement
3/7
 മുഞ്ചിറയിലെ തിരുമല മഹാദേവ ക്ഷേത്രത്തില്‍ നിന്നാണ് ശിവാലയ ഓട്ടം ആരംഭിക്കുന്നത്. തൊഴുത ശേഷം 'ഗോവിന്ദാ ഗോപാല' എന്ന മന്ത്രം ഉച്ചത്തില്‍ മുഴക്കി കൊണ്ട് ഭക്തര്‍ പടിയിറങ്ങും.
മുഞ്ചിറയിലെ തിരുമല മഹാദേവ ക്ഷേത്രത്തില്‍ നിന്നാണ് ശിവാലയ ഓട്ടം ആരംഭിക്കുന്നത്. തൊഴുത ശേഷം 'ഗോവിന്ദാ ഗോപാല' എന്ന മന്ത്രം ഉച്ചത്തില്‍ മുഴക്കി കൊണ്ട് ഭക്തര്‍ പടിയിറങ്ങും.
advertisement
4/7
 താമ്രഭരണി നദി തീരത്താണ് രണ്ടാമത്തെ ക്ഷേത്രമായ തിക്കുറിശ്ശി ക്ഷേത്രം. മുഞ്ചിറയില്‍ നിന്ന് 12 കിലോമീറ്ററാണ് ഇവിടേയ്ക്ക്. തിക്കുറിശിയില്‍ നിന്ന് തൃപ്പരപ്പ് ക്ഷേത്രത്തിലേക്ക് എത്താന്‍ 14 കിലോമീറ്റര്‍. നാലാമത്തെ ക്ഷേത്രമായ തിരുനന്ദിക്കരയില്‍ എത്താന്‍ എട്ട് കിലോമീറ്റര്‍ സഞ്ചരിക്കണം. രാത്രി ഇവിടെ ഉത്സവത്തിന് കൊടിയേറും.
താമ്രഭരണി നദി തീരത്താണ് രണ്ടാമത്തെ ക്ഷേത്രമായ തിക്കുറിശ്ശി ക്ഷേത്രം. മുഞ്ചിറയില്‍ നിന്ന് 12 കിലോമീറ്ററാണ് ഇവിടേയ്ക്ക്. തിക്കുറിശിയില്‍ നിന്ന് തൃപ്പരപ്പ് ക്ഷേത്രത്തിലേക്ക് എത്താന്‍ 14 കിലോമീറ്റര്‍. നാലാമത്തെ ക്ഷേത്രമായ തിരുനന്ദിക്കരയില്‍ എത്താന്‍ എട്ട് കിലോമീറ്റര്‍ സഞ്ചരിക്കണം. രാത്രി ഇവിടെ ഉത്സവത്തിന് കൊടിയേറും.
advertisement
5/7
 പൊന്മന, പന്നിപ്പാകം, പത്മനാഭപുരത്തെ കല്‍ക്കുളം, മേലാങ്കോട് തിരവിടയ്‌ക്കോട്, ത്രിപ്പന്നിക്കോട് ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി നട്ടാലം ക്ഷേത്രത്തില്‍ തൊഴുതിറങ്ങിയാല്‍ ശിവാലയ ഓട്ടം പൂര്‍ത്തിയാക്കും. രണ്ട് രാത്രിയും ഒരു പകലുമായാണ് ഓട്ടം പൂര്‍ത്തിയാക്കുന്നത്.
പൊന്മന, പന്നിപ്പാകം, പത്മനാഭപുരത്തെ കല്‍ക്കുളം, മേലാങ്കോട് തിരവിടയ്‌ക്കോട്, ത്രിപ്പന്നിക്കോട് ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി നട്ടാലം ക്ഷേത്രത്തില്‍ തൊഴുതിറങ്ങിയാല്‍ ശിവാലയ ഓട്ടം പൂര്‍ത്തിയാക്കും. രണ്ട് രാത്രിയും ഒരു പകലുമായാണ് ഓട്ടം പൂര്‍ത്തിയാക്കുന്നത്.
advertisement
6/7
 കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി കോവിഡ് വ്യാപന സാഹചര്യത്തില്‍ മലയാളി ഭക്തരുടെ വരവ് കുറവായിരുന്നു. എന്നാല്‍ ഇത്തവണ മലയാളികളുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. സാധാരണ ഗതിയില്‍ ഏകദേശം 5 ലക്ഷത്തോളം ഭക്തര്‍ കാല്‍നടയായും വാഹനങ്ങളിലുമായി ദര്‍ശനം നടത്തും.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി കോവിഡ് വ്യാപന സാഹചര്യത്തില്‍ മലയാളി ഭക്തരുടെ വരവ് കുറവായിരുന്നു. എന്നാല്‍ ഇത്തവണ മലയാളികളുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. സാധാരണ ഗതിയില്‍ ഏകദേശം 5 ലക്ഷത്തോളം ഭക്തര്‍ കാല്‍നടയായും വാഹനങ്ങളിലുമായി ദര്‍ശനം നടത്തും.
advertisement
7/7
 ശിവരാത്രി ദിവസം 12 വര്‍ഷത്തിലൊരിക്കല്‍ ഓരോ ക്ഷേത്രങ്ങളില്‍ നടത്താറുള്ള ഘൃതധാരാ ഇത്തവണ തിരുവിടയ്‌ക്കോട് ശിവക്ഷേത്രത്തിലാണ്. ശിവാലയ ഓട്ടതോടനുബന്ധിച്ച് കന്യാകുമാരി ജില്ലയ്ക്ക് മാര്‍ച്ച് ഒന്നിന് ജില്ലാ കളക്ടര്‍ അരവിന്ദ് പ്രാദേശിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ച മുതല്‍ തന്നെ ക്ഷേത്രങ്ങളില്‍ പോകുന്ന വഴികളില്‍ ഭക്തര്‍ക്കായി അന്നദാനവും ജനങ്ങള്‍ നല്‍കുന്നുണ്ട്.
ശിവരാത്രി ദിവസം 12 വര്‍ഷത്തിലൊരിക്കല്‍ ഓരോ ക്ഷേത്രങ്ങളില്‍ നടത്താറുള്ള ഘൃതധാരാ ഇത്തവണ തിരുവിടയ്‌ക്കോട് ശിവക്ഷേത്രത്തിലാണ്. ശിവാലയ ഓട്ടതോടനുബന്ധിച്ച് കന്യാകുമാരി ജില്ലയ്ക്ക് മാര്‍ച്ച് ഒന്നിന് ജില്ലാ കളക്ടര്‍ അരവിന്ദ് പ്രാദേശിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ച മുതല്‍ തന്നെ ക്ഷേത്രങ്ങളില്‍ പോകുന്ന വഴികളില്‍ ഭക്തര്‍ക്കായി അന്നദാനവും ജനങ്ങള്‍ നല്‍കുന്നുണ്ട്.
advertisement
'അഴിമതി പുറത്തുവന്നാൽ തലയിൽ മുണ്ടിട്ടു പുറത്തിറങ്ങി നടക്കേണ്ടി വരുമോ എന്ന വെപ്രാളമാണ് ജലീലിന്';പികെ ഫിറോസ്
'അഴിമതി പുറത്തുവന്നാൽ തലയിൽ മുണ്ടിട്ടു പുറത്തിറങ്ങി നടക്കേണ്ടി വരുമോ എന്ന വെപ്രാളമാണ് ജലീലിന്';പികെ ഫിറോസ്
  • ജലീലിന്റെ അഴിമതി പുറത്തുവന്നാൽ തലയിൽ മുണ്ടിട്ടു നടക്കേണ്ടി വരുമോ എന്ന വെപ്രാളം ഉണ്ടെന്ന് ഫിറോസ് പറഞ്ഞു.

  • മലയാളം സർവകലാശാലയുടെ ഭൂമി എറ്റെടുക്കലിൽ ജലീലിന്റെ പങ്ക് വെളിപ്പെടുത്തുന്ന തെളിവുകൾ ഉടൻ പുറത്തുവരും.

  • ജലീലിന്റെ ആരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കണോ എന്നത് ആലോചിക്കുകയാണെന്നും ഫിറോസ് പറഞ്ഞു.

View All
advertisement