'കാണാൻ കുരങ്ങനെ പോലെയെന്ന് കേട്ടു'; ബോഡിഷെയ്മിങ്ങിനെ കുറിച്ച് സീരിയിൽ നടി

Last Updated:
നിറം കൂടിയത് കാരണം 'വെള്ളപ്പാറ്റ', 'പല്ലി' എന്നിങ്ങനെയായിരുന്നു പലരും കളിയാക്കി വിളിച്ചിരുന്നതെന്നും നടി
1/10
 ഹിന്ദി സീരിയൽ രംഗത്തെ പ്രശസ്ത താരമാണ് സനയ ഇറാനി. മലയാളമടക്കമുള്ള മൊഴിമാറ്റങ്ങളിലൂടെ കേരളത്തിലും നിരവധി ആരാധകരുള്ള താരമാണിത്. സൗന്ദര്യവും അഭിനയവും കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയ സനയ കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ബോഡിഷെയ്മിങ്ങിനെ കുറിച്ച് മുമ്പ് തുറന്നു പറഞ്ഞിരുന്നു.
ഹിന്ദി സീരിയൽ രംഗത്തെ പ്രശസ്ത താരമാണ് സനയ ഇറാനി. മലയാളമടക്കമുള്ള മൊഴിമാറ്റങ്ങളിലൂടെ കേരളത്തിലും നിരവധി ആരാധകരുള്ള താരമാണിത്. സൗന്ദര്യവും അഭിനയവും കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയ സനയ കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ബോഡിഷെയ്മിങ്ങിനെ കുറിച്ച് മുമ്പ് തുറന്നു പറഞ്ഞിരുന്നു.
advertisement
2/10
 തന്റെ നിറവും രൂപവും കാരണം സ്കൂൾ കാലത്ത് പരിഹസിക്കപ്പെട്ടിട്ടുണ്ടെന്നാണ് മുമ്പ് ഒരു അഭിമുഖത്തിൽ താരം പറഞ്ഞത്.
തന്റെ നിറവും രൂപവും കാരണം സ്കൂൾ കാലത്ത് പരിഹസിക്കപ്പെട്ടിട്ടുണ്ടെന്നാണ് മുമ്പ് ഒരു അഭിമുഖത്തിൽ താരം പറഞ്ഞത്.
advertisement
3/10
 ഊട്ടിയിലെ ബോർഡിങ് സ്കൂളിലാണ് താരം പഠിച്ചത്. മറ്റ് കുട്ടികളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ വെളുത്ത നിറമായിരുന്നു തനിക്ക്. അതിനാൽ തന്നെ എല്ലാവരുടേയും ശ്രദ്ധ പെട്ടെന്ന് തന്നിലേക്കാകും.
ഊട്ടിയിലെ ബോർഡിങ് സ്കൂളിലാണ് താരം പഠിച്ചത്. മറ്റ് കുട്ടികളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ വെളുത്ത നിറമായിരുന്നു തനിക്ക്. അതിനാൽ തന്നെ എല്ലാവരുടേയും ശ്രദ്ധ പെട്ടെന്ന് തന്നിലേക്കാകും.
advertisement
4/10
 സ്കൂളിൽ തന്നെ ഏറ്റവും വ്യത്യസ്ത താനായിരുന്നു. 'വെള്ളപ്പാറ്റ', 'പല്ലി' എന്നിങ്ങനെയായിരുന്നു പലരും തന്നെ കളിയാക്കി വിളിച്ചിരുന്നത്. ഒരിക്കൽ ഒരു കുടുംബം കുരങ്ങൻ എന്നു പോലും വിളിച്ചുവെന്നും സനയ ഇറാനി പറയുന്നു.
സ്കൂളിൽ തന്നെ ഏറ്റവും വ്യത്യസ്ത താനായിരുന്നു. 'വെള്ളപ്പാറ്റ', 'പല്ലി' എന്നിങ്ങനെയായിരുന്നു പലരും തന്നെ കളിയാക്കി വിളിച്ചിരുന്നത്. ഒരിക്കൽ ഒരു കുടുംബം കുരങ്ങൻ എന്നു പോലും വിളിച്ചുവെന്നും സനയ ഇറാനി പറയുന്നു.
advertisement
5/10
 ഒരു ഗുജറാത്തി കുടുംബമാണ് തന്നെ നോക്കി കുരങ്ങനെ പോലെയുണ്ടെന്ന് പറഞ്ഞത്. ഗുജറാത്തി ഭാഷയിലായിരുന്നു പറ‍ഞ്ഞത്. പക്ഷേ, തനിക്ക് ഗുജറാത്തി അറിയാം. അവർക്ക് പറഞ്ഞത് മനസ്സിലാകുകയും ചെയ്തു.
ഒരു ഗുജറാത്തി കുടുംബമാണ് തന്നെ നോക്കി കുരങ്ങനെ പോലെയുണ്ടെന്ന് പറഞ്ഞത്. ഗുജറാത്തി ഭാഷയിലായിരുന്നു പറ‍ഞ്ഞത്. പക്ഷേ, തനിക്ക് ഗുജറാത്തി അറിയാം. അവർക്ക് പറഞ്ഞത് മനസ്സിലാകുകയും ചെയ്തു.
advertisement
6/10
 തനിക്ക് ഗുജറാത്തി അറിയാമെന്ന് അവർക്ക് അറിയില്ലായിരുന്നു. സ്കൂളിൽ ഐസ്ക്രീം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ഇത്. തന്നെ നോക്കി നിന്ന ആ കുടുംബം എന്നെ കാണാൻ കുരങ്ങനെ പോലെയുണ്ടെന്ന് പരസ്പരം പറഞ്ഞു.
തനിക്ക് ഗുജറാത്തി അറിയാമെന്ന് അവർക്ക് അറിയില്ലായിരുന്നു. സ്കൂളിൽ ഐസ്ക്രീം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ഇത്. തന്നെ നോക്കി നിന്ന ആ കുടുംബം എന്നെ കാണാൻ കുരങ്ങനെ പോലെയുണ്ടെന്ന് പരസ്പരം പറഞ്ഞു.
advertisement
7/10
 ചുവന്ന കവിളും, ചുവന്ന മൂക്കുമൊക്കെയായിരുന്നു എനിക്കന്ന്. കുറേ നേരം എന്നെ നോക്കി നിന്ന ശേഷം ഈ പെൺകുട്ടിയെ കുരങ്ങനെ പോലെയുണ്ടെന്ന് അവർ പരസ്പരം പറഞ്ഞു- സനയ പറയുന്നു.
ചുവന്ന കവിളും, ചുവന്ന മൂക്കുമൊക്കെയായിരുന്നു എനിക്കന്ന്. കുറേ നേരം എന്നെ നോക്കി നിന്ന ശേഷം ഈ പെൺകുട്ടിയെ കുരങ്ങനെ പോലെയുണ്ടെന്ന് അവർ പരസ്പരം പറഞ്ഞു- സനയ പറയുന്നു.
advertisement
8/10
 ആളുകൾ തന്നെ കുറച്ചു നേരം നോക്കിയാൽ താൻ അസ്വസ്ഥയാകുമെന്നും സനയ പറയുന്നു. തന്നെ പറ്റി എന്തെങ്കിലും മോശമായി അവർ പറയുമെന്ന് ഭയപ്പെട്ടിരുന്നുവെന്നും ബോഡി ഷെയ്മിങ്ങിനെ കുറിച്ച് സനയ പറഞ്ഞു.
ആളുകൾ തന്നെ കുറച്ചു നേരം നോക്കിയാൽ താൻ അസ്വസ്ഥയാകുമെന്നും സനയ പറയുന്നു. തന്നെ പറ്റി എന്തെങ്കിലും മോശമായി അവർ പറയുമെന്ന് ഭയപ്പെട്ടിരുന്നുവെന്നും ബോഡി ഷെയ്മിങ്ങിനെ കുറിച്ച് സനയ പറഞ്ഞു.
advertisement
9/10
 തന്റെ രൂപം കാരണം കുട്ടിക്കാലത്ത് എപ്പോഴും മാറ്റി നിർത്തപ്പെട്ടിരുന്നു. ഒരിക്കൽ പോലും അത് ആഗ്രഹിച്ചിരുന്നില്ല. മറ്റ് കുട്ടികൾക്കൊപ്പം കൂടിച്ചേരാനായിരുന്നു തനിക്ക് താത്പര്യമെന്നും അതൊരിക്കലും നടന്നിട്ടില്ലെന്നും അവർ പറഞ്ഞു.
തന്റെ രൂപം കാരണം കുട്ടിക്കാലത്ത് എപ്പോഴും മാറ്റി നിർത്തപ്പെട്ടിരുന്നു. ഒരിക്കൽ പോലും അത് ആഗ്രഹിച്ചിരുന്നില്ല. മറ്റ് കുട്ടികൾക്കൊപ്പം കൂടിച്ചേരാനായിരുന്നു തനിക്ക് താത്പര്യമെന്നും അതൊരിക്കലും നടന്നിട്ടില്ലെന്നും അവർ പറഞ്ഞു.
advertisement
10/10
 2007 ലാണ് സനയ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സീരിയലിലൂടെ അഭിനയ രംഗത്തേക്ക് എത്തുന്നത്.
2007 ലാണ് സനയ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സീരിയലിലൂടെ അഭിനയ രംഗത്തേക്ക് എത്തുന്നത്.
advertisement
'കഴിഞ്ഞ 5 വർഷം രാവിനെ പകലാക്കി പ്രവർത്തനം നടത്തിയ ബി.ജെപി പ്രവർത്തകരുടെ കാലിൽ പൂവിട്ട് പൂജിക്കുന്നു': വിവി രാജേഷ്
'കഴിഞ്ഞ 5 വർഷം രാവിനെ പകലാക്കി പ്രവർത്തനം നടത്തിയ ബി.ജെപി പ്രവർത്തകരുടെ കാലിൽ പൂവിട്ട് പൂജിക്കുന്നു': വിവി രാജേഷ്
  • വിവി രാജേഷ് തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി മേയർ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടു

  • കഴിഞ്ഞ 5 വർഷം രാവും പകലാക്കി പ്രവർത്തിച്ച പ്രവർത്തകരുടെ കാലിൽ പൂവിട്ട് പൂജിക്കുന്നുവെന്ന് രാജേഷ്

  • തിരഞ്ഞെടുപ്പിൽ വാഗ്ദാനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുമെന്ന് രാജേഷ് ഉറപ്പു നൽകി

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement