അട്ടപ്പാടിയിൽ അവശനിലയിലായിരുന്ന കാട്ടാന ചെരിഞ്ഞു; വായിൽ മുറിവേറ്റ് ചികിത്സയിലായിരുന്നു
തമിഴ്നാട് വനമേഖലയിൽ നിന്നും വായിൽ മുറിവേറ്റ് ഗുരുതരാവസ്ഥയിലായ കാട്ടാന ആഗസ്ത് 17നാണ് അട്ടപ്പാടിയിലെ ആനക്കട്ടി മേഖലയിലെത്തുന്നത് (റിപ്പോർട്ട്: പ്രസാദ് ഉടുമ്പശേരി)
News18 Malayalam | September 9, 2020, 11:13 AM IST
1/ 7
അട്ടപ്പാടിയിൽ വായിൽ മുറിവേറ്റ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന കാട്ടാന ചെരിഞ്ഞു.
2/ 7
കഴിഞ്ഞ ഒരു മാസത്തിലേറെയായി ഭക്ഷണം കഴിക്കാനാവാതെ ഗുരുതരാവസ്ഥയിലായിരുന്ന കാട്ടാനക്ക് മയക്കുവെടിവെച്ച് ചികിത്സ നൽകിയിരുന്നുവെങ്കിലും ആരോഗ്യം വീണ്ടെടുക്കാനായിരുന്നില്ല.
3/ 7
ഇന്ന് രാവിലെ ഏഴു മണിയോടെയാണ് കാട്ടാന ചരിഞ്ഞത്. തമിഴ്നാട് വനമേഖലയിൽ നിന്നും വായിൽ മുറിവേറ്റ് ഗുരുതരാവസ്ഥയിലായ കാട്ടാന ആഗസ്ത് 17നാണ് അട്ടപ്പാടിയിലെ ആനക്കട്ടി മേഖലയിലെത്തുന്നത്.
4/ 7
നാവ് മുറിഞ്ഞ് വായിൽ ഗുരുതരമുറിവുള്ള കാട്ടാനയ്ക്ക് ആഗസ്റ്റ് 22 ന് മയക്കുവെടിവെച്ച് ചികിത്സ നൽകിയിരുന്നു. എന്നാൽ രോഗാവസ്ഥയ്ക്ക് ഒരു മാറ്റവും ഉണ്ടായില്ല.
5/ 7
കാട്ടാന വീണ്ടും തമിഴ്നാട് വനമേഖലയിലേക്ക് പോയ കാട്ടാന ഈ മാസം ആറിന് അട്ടപ്പാടി ആനക്കട്ടി മേഖലയിലേക്ക് എത്തി. വെള്ളം പോലും ഇറക്കാനാവാതെ അതീവ ഗുരുതരാവസ്ഥയിലായ കാട്ടാന ഇന്ന് രാവിലെ ചെരിഞ്ഞു.
6/ 7
എന്നാൽ ആനയ്ക്ക് വായിൽ എങ്ങനെയാണ് പരിക്കേറ്റത് എന്നതിനെക്കുറിച്ച് ഇപ്പോഴും കാരണം വ്യക്തമല്ല. തമിഴ്നാട് - കേരള വനം വകുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണ്.
7/ 7
മാസങ്ങളായി അട്ടപ്പാടിയിൽ ഉണ്ടായിരുന്ന കാട്ടാന നിരവധി വീടുകളും കൃഷിസ്ഥലവും നശിപ്പിച്ചിരുന്നു. പരിക്കേറ്റതിന് ശേഷവും വീടുകൾ തകർത്തിട്ടുണ്ട്.