advertisement

വാളയാറിൽ ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു

Last Updated:
പ്രസാദ് ഉടുമ്പിശേരി
1/5
 പാലക്കാട് കൊട്ടേക്കാട് വനമേഖലയിൽ ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു. കോയമ്പത്തൂർ - പാലക്കാട് പാതയിലാണ് സംഭവം. ഇന്നലെ രാത്രി ഇതുവഴി കടന്നു പോയ തിരുവനന്തപുരം - ചെന്നൈ ട്രെയിൻ ഇടിച്ചാണ് അപകടമുണ്ടായത്. ഈ വർഷം മൂന്നാമത്തെ കാട്ടാനയാണ് ട്രെയിനിടിച്ച് അപകടത്തിൽപ്പെടുന്നത്.
പാലക്കാട് കൊട്ടേക്കാട് വനമേഖലയിൽ ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു. കോയമ്പത്തൂർ - പാലക്കാട് പാതയിലാണ് സംഭവം. ഇന്നലെ രാത്രി ഇതുവഴി കടന്നു പോയ തിരുവനന്തപുരം - ചെന്നൈ ട്രെയിൻ ഇടിച്ചാണ് അപകടമുണ്ടായത്. ഈ വർഷം മൂന്നാമത്തെ കാട്ടാനയാണ് ട്രെയിനിടിച്ച് അപകടത്തിൽപ്പെടുന്നത്.
advertisement
2/5
 ഇന്നലെ രാത്രി പതിനൊന്നുമണിയോടെ കോയമ്പത്തൂർ - പാലക്കാട് റെയിൽ പാതയിലെ ബി- ട്രാക്കിലാണ് അപകടമുണ്ടായത്. കാട്ടാന ശല്യം തടയാൻ പാളങ്ങൾക്ക് ഒരു വശം സോളാർ ഫെൻസിംഗ് സ്ഥാപിച്ചിരുന്നു.
ഇന്നലെ രാത്രി പതിനൊന്നുമണിയോടെ കോയമ്പത്തൂർ - പാലക്കാട് റെയിൽ പാതയിലെ ബി- ട്രാക്കിലാണ് അപകടമുണ്ടായത്. കാട്ടാന ശല്യം തടയാൻ പാളങ്ങൾക്ക് ഒരു വശം സോളാർ ഫെൻസിംഗ് സ്ഥാപിച്ചിരുന്നു.
advertisement
3/5
 പാളം മുറിച്ചു കടക്കുന്നതിനിടെ ഫെൻസിംഗിൽ നിന്നും ഷോക്കേറ്റതിനെ തുടർന്ന് കാട്ടാന തിരിച്ച് വരുന്നതിനിടെ ട്രെയിൻ തട്ടിയതാണെന്ന് പ്രാഥമിക നിഗമനം.
പാളം മുറിച്ചു കടക്കുന്നതിനിടെ ഫെൻസിംഗിൽ നിന്നും ഷോക്കേറ്റതിനെ തുടർന്ന് കാട്ടാന തിരിച്ച് വരുന്നതിനിടെ ട്രെയിൻ തട്ടിയതാണെന്ന് പ്രാഥമിക നിഗമനം.
advertisement
4/5
 കാട്ടാന ശല്യം തടയാൻ പാതയുടെ ഇരുവശങ്ങളിലും ഫെൻസിംഗ് വേണമെന്ന ആവശ്യം ഉയർന്നിട്ട് ഏറെ നാളുകളായി. നിലവിൽ ഒരു വശത്ത് മാത്രമാണ് ഫെൻസിംഗ് ഉള്ളത്.
കാട്ടാന ശല്യം തടയാൻ പാതയുടെ ഇരുവശങ്ങളിലും ഫെൻസിംഗ് വേണമെന്ന ആവശ്യം ഉയർന്നിട്ട് ഏറെ നാളുകളായി. നിലവിൽ ഒരു വശത്ത് മാത്രമാണ് ഫെൻസിംഗ് ഉള്ളത്.
advertisement
5/5
 ഈ വർഷം മൂന്നാമത്തെ കാട്ടാനയാണ് ട്രെയിനിടിച്ച് ചരിയുന്നത്. കഞ്ചിക്കോട് കോയമ്പത്തൂർ പാതയിൽ കഴിഞ്ഞ 19 വർഷത്തിനിടെ 27 കാട്ടാനകൾ ട്രെയിനിടിച്ചു ചരിഞ്ഞെന്നാണ് കണക്ക്. അപകടം ഒഴിവാക്കാൻ കഞ്ചിക്കോട്–വാളയാർ മേഖലയിൽ ട്രെയിനുകൾക്ക് വേഗനിയന്ത്രണമുണ്ടങ്കിലും പാലിക്കപ്പെടുന്നില്ലെന്നും ആക്ഷേപമുണ്ട്.
ഈ വർഷം മൂന്നാമത്തെ കാട്ടാനയാണ് ട്രെയിനിടിച്ച് ചരിയുന്നത്. കഞ്ചിക്കോട് കോയമ്പത്തൂർ പാതയിൽ കഴിഞ്ഞ 19 വർഷത്തിനിടെ 27 കാട്ടാനകൾ ട്രെയിനിടിച്ചു ചരിഞ്ഞെന്നാണ് കണക്ക്. അപകടം ഒഴിവാക്കാൻ കഞ്ചിക്കോട്–വാളയാർ മേഖലയിൽ ട്രെയിനുകൾക്ക് വേഗനിയന്ത്രണമുണ്ടങ്കിലും പാലിക്കപ്പെടുന്നില്ലെന്നും ആക്ഷേപമുണ്ട്.
advertisement
50 വർഷത്തിനു ശേഷം ചന്ദ്രനെത്തൊടാൻ മനുഷ്യൻ; ആർട്ടെമിസ് 2 ദൗത്യം മാർച്ച് 6-ന് വിക്ഷേപിക്കാൻ ലക്ഷ്യമിട്ട് നാസ
50 വർഷത്തിനു ശേഷം ചന്ദ്രനെത്തൊടാൻ മനുഷ്യൻ; ആർട്ടെമിസ് 2 ദൗത്യം മാർച്ച് 6-ന് വിക്ഷേപിക്കാൻ ലക്ഷ്യമിട്ട് നാസ
  • നാസ മാർച്ച് 6-ന് ആർട്ടെമിസ് 2 ദൗത്യം വിക്ഷേപിക്കാൻ ഫ്ലോറിഡയിൽ ഒരുക്കങ്ങൾ പൂർത്തിയാക്കുന്നു

  • 50 വർഷത്തിനുശേഷം നാല് ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനെ ചുറ്റി 10 ദിവസം യാത്ര ചെയ്ത് തിരികെ വരും

  • എസ്എൽഎസ് റോക്കറ്റിലും ഓറിയോൺ പേടകത്തിലും മനുഷ്യർ ആദ്യമായി ചന്ദ്രയാന ദൗത്യം നടത്തും

View All
advertisement