ഔരയ്യ സ്വദേശിയായ കമലേഷും മകൻ അമിതും തൊഴിൽ തേടിയാണ് കാൺപൂരിൽ എത്തിയത്. കമലേഷ് മേസ്തിരിയും മകൻ കൂലിപ്പണിക്കാരനുമാണ്. ഇതിനിടെ പ്രദേശത്ത് താമസിക്കുന്ന പെൺകുട്ടിയുമായി മകൻ പ്രണയത്തിലായി. 20 കാരിയായ യുവതി പലപ്പോഴും അമിതിന്റെ വീട്ടിൽ വരാറുണ്ടായിരുന്നു. എന്നാൽ അമിത് ജോലിക്ക് പോകുന്ന സമയങ്ങളിൽ അമിതിന്റെ അച്ഛനോട് യുവതി ക്രമേണ സംസാരിക്കാൻ തുടങ്ങി. ഒടുവിൽ ഇതു പ്രണയമായി വളർന്നു. പിന്നാലെ കഴിഞ്ഞ വർഷം മാർച്ചിൽ കമലേഷ് മകൻ അമിതിനെ ഉപേക്ഷിച്ച് യുവതിയുമായി ഒളിച്ചോടുകയായിരുന്നു.
advertisement
Also Read- ‘ഇതിലേതാ നിങ്ങൾക്ക് ഇഷ്ടമായത്’; മിറർ സെൽഫി പങ്കുവെച്ച് രചനാ നാരായണൻകുട്ടി
സംഭവത്തിന് തൊട്ടുപിന്നാലെ യുവതിയെ തട്ടിക്കൊണ്ടുപോയി എന്ന് ചൂണ്ടിക്കാട്ടി വീട്ടുകാർ കമലേഷിനെതിരെ ചകേരി പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കി. തുടർന്ന് പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചെങ്കിലും ഇവരെ കണ്ടെത്താനായില്ല. ഒരു വർഷത്തോളം നീണ്ട തിരച്ചിലിനൊടുവിലാണ് ദമ്പതികളെ ഡൽഹിയിൽ കണ്ടെത്തിയത്. ഇവരെ പിടികൂടാൻ പോലീസ് സംഘത്തെ തലസ്ഥാനത്തേക്ക് അയച്ചു.
ചൊവ്വാഴ്ച, സംഘം ദമ്പതികളെ കാൺപൂരിലെത്തിക്കുകയും യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. കമലേഷിനെ കസ്റ്റഡിയിലെടുത്ത പൊലീസ് സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Also Read- അച്ഛൻ വിടവാങ്ങിയത് അഭിരാമിയുടെ ആ സന്തോഷത്തിന് സാക്ഷ്യം വഹിച്ച ശേഷം
മുമ്പ്, ബിഹാറിൽ, 32 കാരിയായ ഒരു സ്ത്രീ ഭർതൃ സഹോദരിയെ വിവാഹം കഴിക്കാൻ ഭർത്താവിനെ ഉപേക്ഷിച്ച സംഭവം വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇരുവരും പരസ്പരം പ്രണയത്തിലാവുകയും ദമ്പതികളായി ജീവിക്കാൻ തീരുമാനിക്കുകയുമായിരുന്നു. തുടർന്ന് പുരുഷന്മാരെ പോലെ വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങുകയും മുടി മുറിക്കുകയും ചെയ്തു.