TRENDING:

26കാരനായ എംബിഎക്കാരന് പരിഗണന നൽകിയതിൽ മനംനൊന്ത് ജീവനക്കാരൻ രാജിവെച്ചു 

Last Updated:

സോഷ്യൽ മീഡിയയിൽ ഈ വാർത്ത പങ്കുവെക്കപ്പെട്ടതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജോലിയോടുള്ള അർപ്പണബോധവും വിശ്വസ്തതയുമാണ് വിജയത്തിന്റെ പ്രധാന ഘടകങ്ങളെന്നാണ് പലരുടെയും വിശ്വാസം. കഠിനാധ്വാനം ചെയ്യുന്നതും അധികസമയം ജോലി ചെയ്യുന്നതുമെല്ലാം ഒരിക്കൽ അംഗീകരിക്കപ്പെടുമെന്നും അതിന് തക്കതായ പ്രതിഫലം ലഭിക്കുമെന്നുമാണ് പൊതുവായ ധാരണ. എന്നാൽ യാഥാർത്ഥ്യം എല്ലായ്പ്പോഴും അങ്ങനെയല്ലെന്ന് വ്യക്തമാക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
News18
News18
advertisement

ഒരു കമ്പനിക്ക് വേണ്ടി ആറുവർഷക്കാലം തന്റെ സർവവും നൽകി ജോലി ചെയ്ത ഒരു ജീവനക്കാരന്റെ കഥയാണിത്. ഓഫീസിൽ എല്ലാവർക്കും മുൻപേ എത്തുന്നതും വൈകി മാത്രം മടങ്ങുന്നതും ഇദ്ദേഹത്തിന്റെ പതിവായിരുന്നു. കമ്പനിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് മറ്റാരേക്കാളും അറിവുള്ള ഇദ്ദേഹത്തെയായിരുന്നു ഏത് അടിയന്തര സാഹചര്യത്തിലും അധികൃതർ ആശ്രയിച്ചിരുന്നത്. എന്നാൽ ഇത്രയേറെ വിശ്വസ്തത കാണിച്ചിട്ടും അർഹമായ സ്ഥാനക്കയറ്റങ്ങളൊന്നും അദ്ദേഹത്തിന് ലഭിച്ചില്ല.

ഇതിനിടെയാണ് പുതിയൊരു യുവാവ് കമ്പനിയിൽ ജോലിക്ക് ചേരുന്നത്. എംബിഎ ബിരുദധാരിയായ ആ 26-കാരൻ വളരെ പെട്ടെന്ന് തന്നെ ഉന്നത ഉദ്യോഗസ്ഥരുമായി സൗഹൃദത്തിലായി. വർഷങ്ങളായി ജോലി ചെയ്യുന്ന വിശ്വസ്തനായ ജീവനക്കാരന് ഒരിക്കൽ പോലും അവസരം ലഭിക്കാത്ത ഉന്നതതല യോഗങ്ങളിൽ മാസങ്ങൾക്കുള്ളിൽ തന്നെ ഈ യുവാവ് പങ്കെടുക്കാൻ തുടങ്ങി. ഈ യുവാവിനെ ജോലി പഠിപ്പിച്ചതും കമ്പനിയുടെ രീതികൾ പറഞ്ഞുകൊടുത്തതും ഇതേ വിശ്വസ്തനായ ജീവനക്കാരൻ തന്നെയായിരുന്നു.

advertisement

താൻ വഞ്ചിക്കപ്പെട്ടതായി തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന്, "ഞാൻ ഒരു കമ്പനിയോടാണ് വിശ്വസ്തത കാണിച്ചത്, എന്റെ ലക്ഷ്യത്തോടല്ല" എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രണ്ടാഴ്ചയ്ക്ക് ശേഷം അദ്ദേഹം ജോലി രാജിവയ്ക്കുകയും സ്വന്തമായി ഒരു സംരംഭം തുടങ്ങുകയും ചെയ്തു. അദ്ദേഹം പോയിക്കഴിഞ്ഞപ്പോഴാണ് കമ്പനിക്ക് അദ്ദേഹത്തിന്റെ വില മനസ്സിലായത്. അതുവരെ അദ്ദേഹത്തിന്റെ പേര് പോലും പരാമർശിക്കാത്ത മാനേജിംഗ് ഡയറക്ടർ, അദ്ദേഹത്തിന്റെ വിടവാങ്ങൽ കമ്പനിക്ക് വലിയ നഷ്ടമാണെന്ന് കാണിച്ച് ജീവനക്കാർക്ക് ഇമെയിൽ അയച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സോഷ്യൽ മീഡിയയിൽ ഈ വാർത്ത പങ്കുവെക്കപ്പെട്ടതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്. കമ്പനിക്ക് പ്രയോജനമുള്ളവനായിരിക്കുക എന്നതും കമ്പനിയിൽ ശ്രദ്ധിക്കപ്പെടുന്നവനായിരിക്കുക എന്നതും രണ്ട് കാര്യങ്ങളാണെന്ന് ഒരാൾ കുറിച്ചു. വിശ്വസ്തത ചൂഷണത്തിന് വഴിമാറുന്ന കോർപ്പറേറ്റ് ലോകത്തെ നിശബ്ദ ദുരന്തമാണിതെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. കഠിനാധ്വാനം ചെയ്യുന്നവർ പലപ്പോഴും അദൃശ്യമായ തൂണുകളെപ്പോലെയാണെന്നും അവർ പോയിക്കഴിഞ്ഞാൽ മാത്രമേ അവരുടെ മൂല്യം തിരിച്ചറിയപ്പെടൂ എന്നും പലരും ചൂണ്ടിക്കാട്ടി.

advertisement

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
26കാരനായ എംബിഎക്കാരന് പരിഗണന നൽകിയതിൽ മനംനൊന്ത് ജീവനക്കാരൻ രാജിവെച്ചു 
Open in App
Home
Video
Impact Shorts
Web Stories