ആളുകളുടെ നഗ്നത കാണാനാവുന്ന മായകണ്ണാടി നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. നഗ്നത കാണുകമാത്രമല്ല, ഇതിലൂടെ ഭാവി പ്രവചിക്കാനാകുമെന്നും യുവാക്കൾ വയോധികനെ വിശ്വസിപ്പിച്ചു. പാര്‍ത്ഥ സിംഗ്റായ്, മോലയ സർക്കാർ, സുദിപ്ത സിൻഹ റോയ് എന്നിവരെയാണ് ഒഡീഷയിലെ നയാപള്ളി പൊലീസ് പിടികൂടിയത്. പണം കൈമാറ്റം നടന്നത് ഇവിടെ വെച്ചാണെന്ന് പൊലീസ് അറിയിച്ചു.
Also Read- ‘പാചകം അറിയണം; ആൺ സുഹൃത്തുക്കള്‍ പാടില്ല; 5 ആൺമക്കളെ പ്രസവിക്കണം’; ഭാവി കാമുകിയെ പറ്റിയുളള സങ്കൽപം
advertisement
പ്രതികളിൽ നിന്നും ഒരു കാർ, 28,000 രൂപ, മായക്കണ്ണാടിയുടെ അത്ഭുതി സിദ്ധികാണിക്കുന്ന വീഡിയോകളടങ്ങിയ അഞ്ച് മൊബൈൽ ഫോണുകൾ, കരാർ രേഖകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. വൻപുരാവസ്തുശേഖരമുള്ള സിംഗപ്പൂർ ആസ്ഥാനമായ കമ്പനിയുടെ ജീവനക്കാരെന്ന പേരിലാണ് യുവാക്കൾ വയോധികനെ സമീപിച്ചത്. ഏറെ പ്രത്യേകതകളുള്ള മായക്കണ്ണാടി രണ്ട് കോടി രൂപയ്ക്ക് നൽകാമെന്നായിരുന്നു വാഗ്ദാനം. ഈ കണ്ണാടി നാസയിലെ ശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്നതാണെന്നും ഇവർ വിശ്വസിപ്പിച്ചു.
പണമിടപാടിനായി ഒഡീഷയിലെ ഭുവനേശ്വറിലേക്ക് ശുക്ലയെ എത്തിക്കാൻ സംഘത്തിന് സാധിച്ചു. ഹോട്ടലിൽ വെച്ച് ഇത് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ വയോധികൻ പണം തിരികെ ചോദിച്ചു. തുടർന്ന് തർക്കത്തിനൊടുവിൽ പൊലീസെത്തി സംഘത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.