കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ മാസങ്ങളായി കാണുന്ന കാഴ്ചയാണിത്. ആർക്കൊ വേണ്ടി കാത്തിരിപ്പിലാണ് ഒരു നായ. വിശപ്പും ദാഹവും ഇല്ല. മറ്റ് നായ്ക്കൾക്കൊപ്പം ചങ്ങാത്തമോ അടുപ്പമോ ഇല്ല. മോർച്ചറിക്ക് മുന്നിലെ വരാന്തയിൽ ഒറ്റ കിടപ്പാണ്. നാല് മാസം മുൻപ് ആരൊക്കെയോ ചേർന്ന് അകത്തേക്ക് കൊണ്ടു പോയ തന്റെ യജമാനനെ കാത്താണ് നായയുടെ സങ്കടം നിറഞ്ഞ ഈ കിടപ്പ്. എന്നാൽ തന്റെ യജമാനൻ മരിച്ചു പോയതറിയാതെ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഈ നായ. മോര്‍ച്ചറിയിലേക്ക് കൊണ്ടു വന്ന യജമാനന്റെ മൃതദേഹം പിന്‍വാതിലിലൂടെ കൊണ്ടു പോയതും നായ അറിഞ്ഞുകാണില്ല.
advertisement
Also read-‘ഇവിടെയിരുന്നോളാം’; ‘ഗരുഡൻ’ പ്രിവ്യു ഷോ നിലത്തിരുന്ന് കണ്ട് സുരേഷ് ഗോപി
വിശന്നു വലഞ്ഞാൽ പോലും മറ്റുള്ളവർ നൽകുന്ന ഭക്ഷണം കഴിക്കില്ല. ക്ഷീണത്താൽ അടഞ്ഞുപോകുന്ന കണ്ണുകൾ വലിച്ചുതുറന്നു മോർച്ചറിക്കു മുന്നിൽത്തന്നെ കിടക്കും. മോർച്ചറി ജീവനക്കാർ കയ്യിൽവച്ചു നൽകുന്ന ഭക്ഷണം മാത്രമാണ് ആശ്രയം. വലതുചെവിക്ക് അരികിലായി കഴുത്തിൽ മുറിവ് തുന്നിയുപോലൊരു പാടുണ്ട്. ആർക്കും ശല്യമില്ല, ആരോടും പരിഭവമില്ല.
കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ആശുപത്രി സന്ദര്‍ശിക്കാനെത്തിയപ്പോള്‍ എടുത്ത ചിത്രങ്ങളില്‍ രാമുവിന്റെ ചിത്രം പതിഞ്ഞതോടെയാണ് ഇവനെ പുറംലോകം ശ്രദ്ധിച്ചു തുടങ്ങിയത്. നായയുടെ ചിത്രം കണ്ട് തിരിച്ചറിഞ്ഞ് ഉടമസ്ഥര്‍ രാമുവിനെ കൂട്ടിക്കൊണ്ടു പോകുമെന്ന പ്രതീക്ഷയിലാണ് ആശുപത്രി ജീവനക്കാര്‍.