TRENDING:

റോഡിന്റെ പകുതിയും മഴവെള്ളം; തെല്ലും കൂസാതെ ബസ് മുന്നോട്ട്

Last Updated:

ക്ലിപ്പ് ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂസിലൻഡിൽ പെയ്ത കനത്ത മഴ രാജ്യത്തിന്റെ പ്രധാന ഭാഗങ്ങളെ നിശ്ചലമാക്കിയിരിക്കുന്നു. ഇതിനിടയിൽ, വെള്ളക്കെട്ട് പൊതുഗതാഗതത്തെ വലിയ തോതിൽ ബാധിക്കുകയും ചെയ്തു. വെള്ളപ്പൊക്കമുള്ള റോഡുകളിലൂടെ വാഹനമോടിക്കുന്നത് ഒഴിവാക്കാൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും, ഓക്ക്‌ലൻഡിലെ ഒരു ബസ് ഡ്രൈവർ സുരക്ഷാ ഉപദേശത്തിൽ പിന്മാറാതെ തന്റെ ദൗത്യവുമായി മുന്നോട്ട് പോയി.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

അടുത്തിടെ ബസ് ഡ്രൈവർ വെള്ളപ്പൊക്കത്തിലൂടെ സഞ്ചരിക്കുന്ന വീഡിയോ പകർത്തുകയും ദൃശ്യങ്ങൾ ഇന്റർനെറ്റിൽ ഷെയർ ചെയ്യുകയും ചെയ്തു. ക്ലിപ്പ് ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്. നിരവധി വാഹനങ്ങൾ റോഡിൽ കുടുങ്ങിക്കിടക്കുന്നതെങ്ങനെയെന്ന് പകർത്താനുള്ള ശ്രമമാണ് വീഡിയോ ചിത്രീകരിക്കുന്നയാൾ ലക്ഷ്യമിട്ടത്.

എന്നിരുന്നാലും, പെട്ടെന്ന് നിരവധി യാത്രക്കാരുമായി ഒരു ബസ് വെള്ളം നിറഞ്ഞ റോഡിലൂടെ വളരെ എളുപ്പത്തിൽ നീങ്ങുന്ന കാഴ്ച വീഡിയോയിൽ പതിഞ്ഞു.

advertisement

പതിനാലായിരത്തിലധികം വ്യൂസ് നേടിയ വീഡിയോയും ചർച്ചാവിഷയമായി. ഒരു വിഭാഗം നെറ്റിസൺസ് ബസ് ഡ്രൈവറെ കുറ്റപ്പെടുത്തിയപ്പോൾ, മറ്റൊരു വിഭാഗം കനത്ത വെള്ളപ്പൊക്കത്തിൽ പോലും ആളുകളെ എത്തിക്കാനുള്ള അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമത്തെ പ്രശംസിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വെള്ളപ്പൊക്കം മൂലം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞു. എ.പി. റിപ്പോർട്ട് പ്രകാരം ഒന്നിലധികം വിമാനങ്ങൾ റദ്ദാക്കിയതിനെത്തുടർന്ന് റോഡുകളിൽ മാത്രമല്ല, ഒരു കൂട്ടം ആളുകൾ പോലും ഓക്ക്‌ലാൻഡ് വിമാനത്താവളത്തിൽ കുടുങ്ങി. ന്യൂസിലൻഡിൽ ഉണ്ടായ നാശനഷ്ടങ്ങൾ വൃത്തിയാക്കാനുള്ള രാജ്യവ്യാപകമായ ശ്രമം ആരംഭിച്ചതായും റിപ്പോർട്ട് ഉണ്ട്.

advertisement

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
റോഡിന്റെ പകുതിയും മഴവെള്ളം; തെല്ലും കൂസാതെ ബസ് മുന്നോട്ട്
Open in App
Home
Video
Impact Shorts
Web Stories