ആറ്റുകാൽ പൊങ്കാലയുടെ പുണ്യദിനത്തിൽ താൻ പങ്കെടുത്ത ദൃശ്യങ്ങളിലെ ചില ഭാഗങ്ങൾ മാത്രം എടുത്ത് മോശം വീഡിയോകളായി ചിലർ പ്രചരിപ്പിച്ചു. ഇതൊരിക്കലും തന്റെ ഉദ്ദേശ്യമായിരുന്നില്ല. ആ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നിന്ന് ശ്രദ്ധ മാറ്റുന്ന തരത്തിലുള്ള ഇത്തരം പ്രചരണങ്ങൾ മനോവിഷമമുണ്ടാക്കി. ഈ വീഡിയോകൾ ഏതെങ്കിലും ഭക്തരുടെ വികാരങ്ങളെ മുറിപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നാണ് അന്ന കുറിച്ചത്.
അന്നയുടെ കുറിപ്പിന്റെ പൂർണരൂപം:
കൈകൂപ്പി, കണ്ണീരോടെ,
"ആറ്റുകാലമ്മയുടെ തൃപ്പടികളിൽ ആദ്യമായി പൊങ്കാല സമർപ്പിക്കാൻ എത്തിയതായിരുന്നു ഞാൻ. കൊടും ചൂടിൽ, വിറകടുപ്പിൽ തീ പകർന്ന്, ഹൃദയത്തിൽ അമ്മയുടെ നാമം ജപിച്ചുകൊണ്ട് തികഞ്ഞ ഭക്തിയോടെയാണ് ഞാൻ അവിടെ നിന്നത്.
advertisement
ആ പുണ്യ നിമിഷങ്ങൾക്കിടയിൽ, നിർഭാഗ്യവശാൽ എന്റെ ചില അനാവശ്യ വീഡിയോകളും ക്ലിപ്പുകളും പകർത്തപ്പെടുകയും പ്രചരിക്കുകയും ചെയ്തു. മാധ്യമപ്രവർത്തകർ ഉൾപ്പെടെ എനിക്ക് ചുറ്റുമുള്ള എല്ലാവരെയും ഞാൻ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ ആ ദിവസത്തെ ഭക്തി നിർഭരമായ അന്തരീക്ഷത്തിന് വിരുദ്ധമായ രീതിയിൽ ചില നിമിഷങ്ങൾ മാത്രം എടുത്തുകാട്ടുന്നത് കണ്ടപ്പോൾ എനിക്ക് വലിയ വിഷമം തോന്നി.
എന്റെ സാരിയോ, ഭാവങ്ങളോ അല്ലെങ്കിൽ എന്നെ സംബന്ധിച്ച മറ്റെന്തെങ്കിലും കാര്യങ്ങളോ ഏതെങ്കിലും ഭക്തരുടെ വികാരങ്ങളെ അറിഞ്ഞോ അറിയാതെയോ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. അതൊരിക്കലും എന്റെ ഉദ്ദേശ്യമായിരുന്നില്ല."
