ബംഗളൂരുവിന് പുറത്തുള്ള ഹൊസകെറഹള്ളി മേഖലയിൽ നിന്നാണ് ഈ രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ പുറത്തു വന്നിരിക്കുന്നത്. 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തലയ്ക്ക് മുകളിൽ പിടിച്ച് തോളിന് ഒപ്പമുള്ള വെള്ളപ്പൊക്കത്തിലൂടെ നടന്നുനീങ്ങി എതിർവശത്തുള്ള വീടിന്റെ രണ്ടാം നിലയിലുള്ളവരുടെ കൈയിലേക്ക് കൈമാറുകയാണ്.
#Karnataka | On camera, men save babies as heavy rain floods streets
advertisement
കുഞ്ഞിനെ കൈമാറിയ ഉടൻതന്നെ അടുത്ത രക്ഷാപ്രവർത്തനങ്ങൾക്കായി അയാൾ പോകുകയാണ്. മഴ ശക്തമായ ദക്ഷിണ ബംഗളൂരുവിൽ വെള്ളപ്പൊക്കത്തിൽ പെട്ടുപോയ വീട്ടിൽ നിന്ന് ഒരു പെൺകുഞ്ഞിനെയും ഈ സംഘം രക്ഷപ്പെടുത്തി. രാത്രിയിലും തുടർന്ന മഴയിൽ തെരുവുകൾ വെള്ളത്തിന് അടിയിലായപ്പോൾ നിരവധി പേരാണ് അവരുടെ വീടുകൾ വിട്ടു പോകാൻ നിർബന്ധിതരായത്.
You may also like:വാളയാർ മദ്യദുരന്തം: അഞ്ചു പേർ മരിച്ച ചെല്ലങ്കാവ് ആദിവാസി കോളനിയിൽ മദ്യമെത്തിച്ചത് കോൺഗ്രസ് നേതാവെന്ന് CPM [NEWS]പത്തൊമ്പതുകാരന്റെ മൃതദേഹം കുറ്റിക്കാടുകൾക്ക് ഇടയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു [NEWS] കണ്ണൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു: രണ്ടുപേർ പിടിയിൽ [NEWS]
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 മുതൽ വൈകുന്നേരം 5.30 വരെ നഗരത്തിൽ 13.2 മില്ലീമീറ്റർ മഴ ലഭിച്ചതിനെ തുടർന്ന് വെള്ളപ്പൊക്കത്തിലായ ബംഗളൂരുവിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ വന്നു കഴിഞ്ഞു. നിരവധി സ്വകാര്യ - പൊതു വാഹനങ്ങൾ വെള്ളപ്പൊക്കത്തിൽ പെട്ടു പോയതിനാൽ നഗരത്തിലെ ഗതാഗതവും സ്തംഭിച്ചു.
കാലാവസ്ഥ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് കഴിഞ്ഞദിവസം ലഭിച്ച മഴയിൽ ദക്ഷിണ കന്നഡ ജില്ലകളായ ബംഗളൂരു റൂറൽ, ബംഗളൂരു അർബൻ, തുംകൂർ, കോലാർ, ചിക്കബല്ലാപൂർ, രാമനഗര, ഹസ്സൻ, ചിക്കമഗളൂരു, കൊടഗു എന്നിവിടങ്ങളിൽ വെള്ളപ്പൊക്കമുണ്ടായതായി അറിയിച്ചു.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ബംഗളൂരുവിലും പരിസരത്തും ഇടയ്ക്കിടെയുള്ള കനത്ത മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം കർണാടകയിൽ ഇതുവരെ ഒന്നിലധികം വെള്ളപ്പൊക്കം ഉണ്ടായതിനാൽ ഇതുവരെ 11000 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായി സംസ്ഥാന സർക്കാർ അറിയിച്ചു.