തിരക്കേറിയ മാർക്കറ്റിൽ വാഹനം വാങ്ങിയ ഏജൻസിയുടെ തൊട്ടുമുന്നിൽ വെച്ചാണ് യുവതി റിക്ഷയ്ക്ക് തീയിട്ടതെന്നാണ് റിപ്പോർട്ടുകൾ. താനും ഭർത്താവ് നാരായൺ മൗറും ദിവസവേതനക്കാരാണെന്നും ഏകദേശം 2.30 - 2.50 ലക്ഷം രൂപ വായ്പയെടുത്താണ് ഈ ഇ-റിക്ഷ വാങ്ങിയതെന്നും അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇ-റിക്ഷ വഴി സ്ഥിരമായൊരു വരുമാനം കണ്ടെത്താമെന്നും തങ്ങളുടെ മൂന്ന് മക്കളെ വളർത്താനും കുടുംബം പുലർത്താനും ഈ വാഹനം മതിയാകുമെന്നും അവർ പ്രതീക്ഷിച്ചിരുന്നു.
എന്നാൽ വാങ്ങി രണ്ട് മാസം പോലും തികയുന്നതിന് മുൻപ് തന്നെ ഇ-റിക്ഷ തകരാറിലായി. കഴിഞ്ഞ നാല് മാസമായി വാഹനം നന്നാക്കി തരാൻ ഏജൻസിയോട് അഭ്യർത്ഥിക്കുകയാണെന്നും എന്നാൽ അവർ അതിന് തയ്യാറാകാതെ തന്നെ മടക്കി അയക്കുകയായിരുന്നുവെന്നും ഗുഡിയ പറഞ്ഞു. ഇതോടെ റിക്ഷ വീട്ടിൽ വെറുതെ കിടപ്പാവുകയും അതേസമയം വായ്പ തിരിച്ചടയ്ക്കേണ്ടി വരികയും ചെയ്തു. ഈ സാഹചര്യത്തിൽ മനംനൊന്ത് പ്രതീക്ഷ നഷ്ടപ്പെട്ട ഗുഡിയ ഒടുവിൽ വാഹനം കത്തിക്കുകയായിരുന്നു.
advertisement
