അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ പൈലറ്റുമാര്‍ക്കൊപ്പം ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ അന്റോണിറ്റയുടെ നട്ടെല്ലിന്റെ ഭാഗത്ത് ചെറിയൊരു പരിക്കുള്ളതായി കണ്ടെത്തി. അതേസമയം, അവരുടെ വിമാനം പറത്തിയ പൈലറ്റിന്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. അന്റോണിയറ്റയുടെ ആദ്യവിമാനയാത്രയില്‍ തന്നെ ഇത്തരമൊരു അനുഭവം ഉണ്ടായതില്‍ സ്‌റ്റെഫാനോ ഖേദം പ്രകടിച്ചു.
Also read-കേരളത്തിൽ വച്ച് മോഷണം പോയ എയർപോഡുമായി കള്ളൻ ഗോവയിൽ; കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ച് യുവാവ്
തന്റെ പ്രതിശ്രുത വധുവിന്റെയും പൈലറ്റിന്റെയും പരിക്കുകളാണ് തന്നെ ആശങ്കപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ആകാശയാത്ര നടത്താന്‍ പറ്റിയ ഏറ്റവും അനുകൂലമായ കാലാവസ്ഥായായിരുന്നു ഉണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
വിമാനം പറന്നുയര്‍ന്നശേഷം താപനില താഴ്ന്നതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്ന് സ്റ്റെഫാനോ പറഞ്ഞു. ഇതിനെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ ഇരുട്ടു പരന്നു. തൊട്ടുപിന്നാലെ പൈലറ്റിന് എയര്‍സ്ട്രിപ്പ് നഷ്ടമായി. അപകടത്തിന് ശേഷം വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് സ്വയം പുറത്തുവരാന്‍ സ്റ്റെഫാനോയ്ക്ക് കഴിഞ്ഞു. പൈലറ്റിനെ പുറത്തെത്തിക്കാനും ഇദ്ദേഹം തന്നെയാണ് സഹായിച്ചത്.