വിദേശി ഡൽഹി വിമാനത്താവളത്തിലേക്ക് പോകാൻ വാഹനം തിരയുന്നതിനിടയിലാണ് ഫറോസ് ഖാൻ എന്ന ഓട്ടോ ഡ്രൈവറെ പരിചയപ്പെടുന്നത്. ആദ്യം 1300 രൂപ ആവശ്യപ്പെട്ട ഡ്രൈവർ പിന്നീട് 1000 രൂപയ്ക്ക് യാത്ര സമ്മതിച്ചു. യാത്രയ്ക്കിടയിൽ, ഏതാണ്ട് ഒരു കിലോമീറ്റർ അകലെയുള്ള ഹോട്ടലിൽ 'നല്ല പെൺകുട്ടികൾ' ലഭ്യമാണെന്ന് ഡ്രൈവർ മുറി ഇംഗ്ലീഷിൽ പറയാൻ തുടങ്ങി. പെൺകുട്ടികൾക്ക് 18 നും 20 നും ഇടയിലാണ് പ്രായമെന്നും ഇയാൾ അവകാശപ്പെട്ടു.
വിനോദസഞ്ചാരി വേണ്ടെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും, "വെറും 20 മിനിറ്റ് മാത്രം" എന്ന് പറഞ്ഞ് ഡ്രൈവർ നിർബന്ധിച്ചു. മറ്റൊരു വീഡിയോയിൽ, "പിസ്സയും പെൺകുട്ടിയും" അടങ്ങുന്ന മുറിക്ക് 10,000 രൂപയാകുമെന്നും ഇയാൾ പറയുന്നുണ്ട്.
advertisement
തന്റെ അനുഭവം പങ്കുവെച്ചുകൊണ്ട് വിദേശി കുറിച്ചു: "സുഹൃത്തുക്കളേ, ഡൽഹിയിൽ യൂബർ മാത്രം ഉപയോഗിക്കുക. അതാണ് കൂടുതൽ വിശ്വസനീയം."
വീഡിയോ വൈറലായതോടെ ഡ്രൈവർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തി. ഈ പെൺകുട്ടികൾ ഏതെങ്കിലും റാക്കറ്റിൽ അകപ്പെട്ടവരാണോ എന്ന് പരിശോധിക്കണമെന്നും ഇയാളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പലരും ഡൽഹി പോലീസിനെ ടാഗ് ചെയ്തു. "ഇങ്ങനെയുള്ള ആളുകളാണ് ഇന്ത്യയുടെ പേര് നശിപ്പിക്കുന്നത്" എന്ന് ഒരു ഉപയോക്താവ് കുറിച്ചു.
ഔദ്യോഗികമായി പരാതി ലഭിച്ചാൽ ഉടൻ അന്വേഷണം ആരംഭിക്കുമെന്ന് പോലീസ് അറിയിച്ചു. യാത്രക്കാരെ ഉപദ്രവിക്കുന്നത് അനുവദിക്കാനാകില്ലെന്നും ഇത്തരം സംഭവങ്ങൾ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ വ്യക്തമാക്കി.
Summary: A disturbing video has surfaced online showing a New Zealand tourist being repeatedly harassed by an auto-rickshaw driver in Delhi who offered him illegal sexual services. The traveler, David Xiao, captured the interaction and shared it on Instagram to warn other tourists.
