സി കെ വിനീതിന്റെ വാക്കുകൾ- ''കുംഭമേള ഭയങ്കര സംഭവമാണ് എന്ന് വിചാരിച്ചിട്ടാണ് അങ്ങോട്ടേക്ക് പോയത്. എന്റെ എക്‌സ്പീരിയൻസിൽ കുംഭമേള ഭയങ്കര സംഭവമല്ല. വലിയ ആൾക്കൂട്ടമാണത്. വിശ്വാസികൾക്ക് പലതും ചെയ്യാനുണ്ടാകും. ഇത്രയും വൃത്തികെട്ട വെള്ളമുള്ളിടത്ത് എനിക്ക് കുളിക്കാൻ താൽപര്യമില്ല. ചൊറിപിടിച്ച് തിരിച്ചു വരാനും താൽപര്യമില്ല. കുംഭമേളയിൽ ഞാൻ കണ്ടത്, ഒരു ഭാഗത്ത് നാഗസന്യാസിമാരെയും മറ്റൊരു ഭാഗത്ത് കുളിക്കാൻ വന്ന ജനങ്ങളെയും അവരുടെ ജീവിതരീതിയുമാണ്. മറ്റൊരു വിഭാഗം എന്നുപറയുന്നത് 40 കോടിയോളം ആളുകൾ വരുമെന്ന് അറിഞ്ഞിട്ട് അവരെ ഉപജീവന മാർഗമാക്കിയവരാണ്. അവരാണ് എന്നെ ആകർഷിച്ചത്. ഇത്രയും ആളുകൾ വരാൻ വേണ്ടിയുള്ള പിആർ വർക്ക് അവർ ചെയ്‌തിട്ടുണ്ട്. അവരെ ഉൾക്കൊള്ളാനുള്ള ഒരു സൗകര്യവും ചെയ്തിട്ടില്ല.
advertisement
മരത്തിന്റെ ചുവട്ടിലും ടെന്റിനടിയിലുമെല്ലാമാണ് ആയിരത്തോളം ആളുകള്‍ കിടക്കുന്നത്, അപ്പോഴും അവര്‍ നരേന്ദ്രമോദി കീ ജയ്, യോഗി കീ ജയ് എന്നുതന്നെയാണ് പറയുന്നത്. അവരുടെ പി ആര്‍ വര്‍ക്കില്‍ പറയുന്നത് വേറെയും എക്‌സ്പീരിയന്‍സ് ചെയ്യുന്നതും റിയാലിറ്റിയും വേറെ കാര്യങ്ങളാണ്. ചിത്രങ്ങളും മറ്റും വഴി കാണിക്കാന്‍ പാടില്ലാത്ത പല കാര്യങ്ങളും അവിടെ കാണാന്‍ കഴിയും''.
