ജപ്പാനിലെ അമോറി പ്രിഫെക്ചര്‍ തീരത്ത് നിന്നാണ് ഈ ഭീമൻ ട്യൂണ വലയിലായത്. ജിൻസ ജില്ലയിലെ സുഷി റെസ്റ്റോറന്റായ ഒനോഡെറയിൽ ആണ് ഇത് വിളമ്പുക. കൂടാതെ ഏകദേശം 238 കിലോഗ്രാം ഭാരമുള്ള ട്യൂണ കഴിഞ്ഞവർഷം ലേലത്തിൽ വിറ്റുപോയതിനേക്കാൾ മൂന്നിരട്ടിക്കാണ് ഇത്തവണ വിറ്റത്. 1999-ന് ശേഷം ഉയർന്ന വിലയിൽ വിറ്റുപോയ മീനുകളുടെ കണക്കെടുത്താൽ , നാലാം സ്ഥാനത്താണ് ഈ വർഷത്തെ വിലയെന്ന് ടോക്കിയോ ഫിഷ് മാർക്കറ്റിലെ ഉദ്യോഗസ്ഥനായ ഹിരോക്കി മാറ്റുഷിത പറഞ്ഞു.
പൂവന്‍കോഴിക്ക് വയാഗ്ര; കോഴിപ്പോരില്‍ എനര്‍ജി ബൂസ്റ്ററായി ലൈംഗിക ഉത്തേജന മരുന്നുകള്‍
advertisement
കോവിഡിന് ശേഷം ട്യൂണ മൽസ്യം ഏറ്റവും ഉയർന്ന വിലയിൽ വിറ്റുപോയതും ഈ വർഷമാണ്. അതേസമയം ബ്ലൂഫിൻ ട്യൂണയുടെ സ്വാദും ഘടനയും തന്നെയാണ് വിപണിയിൽ ഇതിന്റെ വൻ ഡിമാന്റിന് കാരണം. ഇത് വളരെ അപൂർവമായാണ് മത്സ്യത്തൊഴിലാളിയുടെ വലയിൽ വീഴുന്നതും. അതുകൊണ്ട് തന്നെ ചെലവേറിയതായാലും പൊന്നിൻ വില കൊടുത്ത് സ്വന്തമാക്കാനും ആളുകളുണ്ട്.
പണക്കാരൻഡാ! പെണ്‍കുട്ടിയ്ക്ക് സഹപാഠി സമ്മാനിച്ചത് 12 ലക്ഷം രൂപയുടെ സ്വര്‍ണ ബിസ്‌കറ്റ്
ഈ പുതുവത്സര ലേലം നടന്നത് ടൊയോസുവിൽ വച്ചായിരുന്നു. ലോകപ്രശസ്തമായ ടൊയോസോമാർക്കറ്റ് ഏകദേശം ഒമ്പത് പതിറ്റാണ്ടുകളായി പ്രവർത്തനം തുടരുകയാണ്. 1935-ലാണ് ഇത് ആരംഭിച്ചത് . ട്യൂണ മത്സ്യങ്ങളുടെ ദൈനംദിന ലേലങ്ങളിലും ഏറ്റവും പ്രശസ്തമായ മാർക്കറ്റ് ആണിത്. നേരത്തെ സുകിജിയിൽ സ്ഥിതി ചെയ്തിരുന്ന മാർക്കറ്റ്, ഭൂകമ്പം , ശുചിത്വം, അഗ്നി സുരക്ഷ എന്നിവ കണക്കിലെടുത്താണ് കോവിഡിന് മുൻപ് ടൊയോസുവിലേക്ക് മാറ്റിയത്.