സ്‌കൂളിനകത്ത് യാതൊരു തരത്തിലുളള ശാരീരിക സമ്പര്‍ക്കം അനുവദിക്കില്ലെന്നാണ് രക്ഷിതാക്കള്‍ക്ക് നൽകിയ കത്തില്‍ സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. കുട്ടികളില്‍ യഥാര്‍ഥ സൗഹൃദമുണ്ടാക്കാനാണ് ഇത്തരത്തിലുളള നിയമം. അതിനാല്‍ സ്‌കൂളിനകത്ത് പ്രണയ ബന്ധങ്ങള്‍ അനുവദിക്കില്ലെന്നും കത്തില്‍ പറയുന്നു. എന്നാല്‍ സ്‌കൂളിന് പുറത്ത് രക്ഷിതാക്കളുടെ സമ്മതത്തോടെ ഇത്തരം ബന്ധങ്ങളാകാമെന്നും കത്തില്‍ പറയുന്നുണ്ട്.
സ്‌കൂളിനുള്ളില്‍ കുട്ടിയുടെ സമ്മതത്തോടെയോ അല്ലാതെയോ ആരെയെങ്കിലും സ്പര്‍ശിച്ചാല്‍ എന്തുവേണമെങ്കിലും സംഭവിക്കാം. ഇത് തടയാൻ വിദ്യാര്‍ഥികളെ സ്‌കൂള്‍ സമയം കഴിയുന്നതുവരെ സുരക്ഷിതരായി പൂട്ടിയിടുമെന്നും സ്‌കൂളിലെ പ്രധാനധ്യാപിക രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
advertisement
Also read-വിവാഹം കഴിഞ്ഞ് നാലുമാസം; മഹാലക്ഷ്മിക്കും രവീന്ദർ ചന്ദ്രശേഖരനുമെതിരെ വീണ്ടും സൈബര്‍ ആക്രമണം
എന്നാൽ സ്‌കൂളിന്റെ ഭാഗത്തുനിന്നുണ്ടായ കര്‍ക്കശമായ നിര്‍ദേശത്തെ രൂക്ഷമായി വിമര്‍ശിക്കുകയാണ് രക്ഷിതാക്കളും നാട്ടുകാരും. എന്നാല്‍ ഭൂരിഭാഗം രക്ഷിതാക്കളും കുട്ടികളും തങ്ങളുടെ നടപടിയെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് സ്‌കൂള്‍ അധികൃതരുടെ പക്ഷം. ഈ ഉത്തരവ് വിദ്യാര്‍ഥികള്‍ക്കിടയില്‍ പരസ്പരം ബഹുമാനം ജനിപ്പിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വിശദീകരണം.