ഇയാള്‍ പച്ചയിറച്ചി കഴിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടെന്ന് ആളുകള്‍ പറഞ്ഞു. കൂടാതെ പ്രദേശത്തെ ഒന്നിലധികം ആളുകളെ സോനു ആക്രമിക്കുകയും കടിയ്ക്കുകയും ചെയ്തിട്ടുണ്ട്. പച്ചക്കറി മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ ഇയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സോനു അക്രമാസക്തനായതോടെ ആളുകള്‍ ഈ ശ്രമം ഉപേക്ഷിച്ചു. അതിനിടെ മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ നരേന്ദ്ര ടാക്കൂര്‍ എന്നയാളെ സോനു ആക്രമിയ്ക്കുകയും ഇദ്ദേഹത്തെ കടിയ്ക്കുകയും ചെയ്തു.
ഇതോടെ അണുബാധ തടയാന്‍ ഡോക്ടര്‍മാര്‍ നരേന്ദ്ര ടാക്കുറിന് കുത്തിവെയ്‌പ്പെടുത്തു. സോനുവിന് പ്രതിരോധ കുത്തിവെയ്പ്പുകളും മരുന്നുകളും നല്‍കാന്‍ ശ്രമം നടത്തിയെങ്കിലും ഇയാള്‍ അക്രമാസക്തനായതോടെ ആളുകള്‍ എല്ലാം പിന്‍മാറുകയായിരുന്നു. ഇതോടെ മാര്‍ക്കറ്റിലെത്തുന്നയാളുകളും ഭീതിയിലാണ്. അതേസമയം പേവിഷബാധ ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പടരില്ലെന്ന് ബുന്ദേൽഖണ്ഡ് മെഡിക്കൽ കോളേജിലെ ഡോ. സുമിത് റാവത്ത് അറിയിച്ചു.
advertisement
പത്ത്-പന്ത്രണ്ട് ദിവസം മുമ്പ് തെരുവ് നായയുടെ കടിയേല്‍ക്കുകയും റാബീസ് വൈറസ് സോനുവിന്റെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അയാളുടെ നില വരും ദിവസങ്ങളില്‍ ഗുരുതരമായേക്കാമെന്നും ചിലപ്പോള്‍ മരണം വരെ സംഭവിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ സ്വന്തം സുരക്ഷയുറപ്പുവരുത്തുന്നതിന്റെ ഭാഗമായി ജനങ്ങള്‍ സോനുവില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.