റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പിൽ തന്റെ ദുരനുഭവം യുവാവ് പങ്കുവച്ചതിങ്ങനെ: "ഒരു നരകതുല്യമായ പ്രോജക്റ്റിലാണ് ഞാൻ കുടുങ്ങിക്കിടക്കുന്നത്. കാര്യങ്ങൾ നടപ്പിലാക്കാൻ കഴിവില്ലാത്ത മാനേജർമാർ, ദിവസം മുഴുവൻ നീളുന്ന സൂം കോളുകൾ, ഓരോ മണിക്കൂറിലുമുള്ള അപ്‌ഡേറ്റുകൾ, വിശ്വാസമില്ലായ്മ ഇതാണ് അവിടുത്തെ അവസ്ഥ. രണ്ട് മാസം മുമ്പ് തന്നെ വിവാഹനിശ്ചയത്തെക്കുറിച്ച് അറിയിച്ചിരുന്നെങ്കിലും അതൊന്നും പരിഗണിക്കാതെ വാരാന്ത്യത്തിലും ജോലി ചെയ്യാൻ അവർ നിർബന്ധിക്കുന്നു. സീനിയർ പ്രോജക്ട് മാനേജർ മുഖത്തുനോക്കി പറഞ്ഞത് വിവാഹം ഒരു എമർജൻസി അല്ലെന്നാണ്. മാർച്ചിൽ ഈ പ്രോജക്റ്റിൽ നിന്ന് ഞാൻ ഒഴിവാകാനിരിക്കെയാണ് ഈ പീഡനം. വിവാഹം മാറ്റിവെക്കാനാവില്ല, ഈ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയില്ല."
advertisement
നിരവധി ആളുകളാണ് പോസ്റ്റിന് താഴെ പ്രതികരണങ്ങളുമായെത്തിയത്. കോർപ്പറേറ്റ് ലോകത്തെ ഇത്തരം വിഷലിപ്തമായ സംസ്കാരത്തെ തകർക്കുന്ന ജെൻ സിയെ അഭിനന്ദിച്ചുകൊണ്ട് കമന്റ് ചെയ്ത ഒരാൾ അഭിപ്രായപ്പെട്ടത്, അവധി നേരത്തെ അറിയിച്ചിട്ടും അത് നിയന്ത്രിക്കാൻ കഴിയാത്തത് മാനേജരുടെ കഴിവുകേടാണെന്നാണ്.
തന്റെ കമ്പനിയിൽ ഒരാൾ വിവാഹദിവസം പോലും ജോലി ചെയ്യേണ്ടി വന്നെന്നും അടുത്ത ദിവസം തന്നെ തിരികെ ജോലിക്കെത്തിയെന്നുമായിരുന്നു മറ്റൊരാളുടെ കമന്റ്. വിവാഹനിശ്ചയമാണെന്ന് അറിഞ്ഞപ്പോൾ ഉടൻ തന്നെ ഫോൺ കട്ട് ചെയ്ത് ആഘോഷിക്കാൻ പറഞ്ഞ നല്ലൊരു മാനേജരെക്കുറിച്ചും ഒരാൾ കമന്റ് ചെയ്തു.മുൻകൂട്ടി അറിയിച്ചിട്ടും അവധി നൽകാത്തത് മാനേജരുടെ പോരായ്മയാണെന്നും, ഇത്തരം കമ്പനികൾ ഹണിമൂണിനും അവധി നൽകാൻ മടിക്കുമെന്നും അതിനാൽ പുതിയൊരു ജോലി നോക്കുന്നതാണ് നല്ലതെന്നും പലരും യുവാവിനെ ഉപദേശിച്ചു.
