വിവാഹ ചടങ്ങുകൾക്ക് ശേഷം എല്ലാവരും പാവക്കുട്ടികളുമായി ചേർന്ന് ഒരു ഗ്രൂപ്പ് ഫോട്ടോയും എടുത്തു. ശേഷം, വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും ഉണ്ടായിരുന്നു. ചടങ്ങിൽ പങ്കെടുക്കാനായി വൈദികരെയും നാട്ടുകാർ ക്ഷണിച്ച് വരുത്തിയിരുന്നു. കഴിഞ്ഞ ഏതാനും കാലങ്ങളായി നാട്ടുകാർ മഴ പെയ്യാൻ വേണ്ടി പാവകളെ വിവാഹം കഴിപ്പിക്കുന്നുണ്ട്. അങ്ങനെ ചെയ്താൽ വേഗത്തിൽ മഴ ലഭിക്കും എന്നാണ് ഇവിടുത്തെ ആളുകൾ വിശ്വസിക്കുന്നത്. നേരത്തെ ഇതുപോലെ പാവകളെ വിവാഹം കഴിപ്പിച്ച് ഏഴാം നാൾ മഴ പെയ്തിരുന്നു എന്നാണ് നാട്ടുകാരുടെ വാദം.
advertisement
സംസ്ഥാനത്ത് പലയിടങ്ങളിലും മഴ കിട്ടിയിരുന്നു എങ്കിലും ലക്ഷ്മേശ്വരിൽ മഴ ലഭിച്ചിരുന്നില്ല. ഇതേ തുടർന്ന് വലിയ പ്രയാസങ്ങളിലൂടെയായിരുന്നു ഇവിടുത്തുകാർ പോയിക്കൊണ്ടിരുന്നത്. ഇതേ തുടർന്നാണ് പാവകളുടെ വിവാഹം കഴിപ്പിക്കാൻ നാട്ടുകാർ തീരുമാനിച്ചത്. സംഗീതവും മധുരവിതരണവും താലികെട്ടും എല്ലാം ഈ പാവക്കല്ല്യാണത്തിനും ഉണ്ടായിരുന്നു.