രമൻ സ്പെക്ട്രോസ്കോപ്പിയും എഫ്ടിഐആർ സ്പെക്ട്രോമെട്രിയും ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 660 മീറ്റർ താഴെ രൂപപ്പെട്ട ഒരു അപൂർവ വജ്രത്തെ ഗവേഷണ സംഘം വിശകലനം ചെയ്തു. ഭൂമിയുടെ മുകളിലും താഴെയുമുള്ള ആവരണങ്ങൾക്കിടയിലുള്ള സംക്രമണ മേഖലയിൽ വലിയ ജലാംശം ഉണ്ടെന്ന കണ്ടെത്തലിലാണ് ഇപ്പോൾ ഇവർ എത്തിനിൽക്കുന്നത്. ഏറെക്കാലം ഒരു സിദ്ധാന്തമായി മാത്രം നിലനിന്നിരുന്ന ഇക്കാര്യത്തിന് ഒരു സ്ഥിരീകരണമാണ് ഇപ്പോൾ വന്നിരിക്കുന്നത്.
Also Read-DART Mission | ഛിന്നഗ്രഹത്തിൽ നാസയുടെ പേടകം ഇടിച്ചിറക്കി; 'ഡാർട്ട് മിഷൻ' വിജയം
advertisement
അതേസമയം ഇത് ഭൂമിയുടെ പുറം പാളിയിൽ വളരെയധികം തടസ്സങ്ങൾ സൃഷ്ടിക്കും എന്നാണ് ഗൊയ്‌ഥെ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജിയോസയൻസസിലെ പ്രൊഫസർ ഫ്രാങ്ക് ബ്രെങ്കർ വിശദീകരിക്കുന്നത്. ഭൂമിയുടെ ശിലാപാളിക്ക് കീഴിലുള്ള ഒരു സ്ഥലമാണ് മാന്റിൽ പ്ലൂംസ്. ഇത് ഭൂപടലം എന്നും അറിയപ്പെടുന്നു. ചുറ്റുമുള്ള സ്ഥലങ്ങളേക്കാൾ മാഗ്മക്ക് ചൂട് കൂടുതലാണ് എന്നാണ് നാഷണൽ ജിയോഗ്രാഫിക് സൊസൈറ്റി വ്യക്തമാക്കുന്നത്.
പരിവർത്തന മേഖലയിൽ ഇത്തരത്തിൽ ഉയർന്ന ജലാംശം ഉണ്ടാവുന്നത് ദീർഘകാല പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ ഇടയുണ്ടെന്നും ഗവേഷണ സംഘം പറയുന്നുണ്ട്. കൂടാതെ ഇവിടെയുള്ള ഇടതൂർന്ന ധാതുക്കളായ വാഡ്‌സ്‌ലെയ്‌റ്റിനും റിംഗ്‌വുഡൈറ്റിനും വലിയ അളവിലുള്ള വെള്ളം സംഭരിക്കാൻ കഴിയുമെന്നും ഫ്രാങ്ക്ഫർട്ട് ഗോഥെ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജിയോ സയൻസസ് വിഭാഗത്തിലെ പ്രൊഫസർ ഫ്രാങ്ക് ബ്രെങ്കർ കൂട്ടിച്ചേർത്തു. സംക്രമണ മേഖലയ്ക്ക് മുകളിലായി നമ്മുടെ സമുദ്രങ്ങളിലെ ജലത്തിന്റെ ആറിരട്ടി അളവ്ഇതിന് ആഗിരണം ചെയ്യാൻ കഴിയുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.
ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ആഫ്രിക്കയിലെ ബോട്സ്വാനയിൽ നിന്നുള്ള അപൂർവ വജ്രം 660 കിലോമീറ്റർ വരെ ആഴത്തിലാണ് സ്ഥിതിചെയ്യുന്നത്. സംക്രമണ മേഖലയ്ക്കും താഴത്തെ ആവരണത്തിനും ഇടയിലുള്ള അതിരിലാണ് വജ്രം രൂപപ്പെട്ടത്. ഭൂമിക്കുള്ളിൽ ഒരു സമുദ്രം ഉണ്ടാകാമെന്ന ജൂൾസ് വെർണിന്റെ ആശയത്തിലേക്കാണ് ഗവേഷണ സംഘം ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്. ഈ അപൂർവ്വ കണ്ടെത്തൽ വളരെ പ്രാധാന്യത്തോടെയാണ് ശാസ്ത്രലോകം നോക്കിക്കാണുന്നത്.