'ഈ പിന്തുണയ്ക്ക് ഒരുപാട് നന്ദിയുണ്ട്'
ശ്രവണ സഹായി വയ്ക്കാത്തതിനാൽ ടെലിഫോണിലൂടെയുള്ള സംഭാഷണങ്ങൾ മിതമാണെങ്കിലും , ക്വേഡന്‍ ബെയില്‍സ് ഇത്രയും പറഞ്ഞുവച്ചു.
'അവന് ഗിന്നസ് പക്രുവുമായി വീഡിയോ കോളില്‍ സംസാരിക്കണമെന്നുണ്ട്.' ക്വേഡന്റെ ആഗ്രഹം വാക്കുകളായി പങ്കുവയ്ക്കാന്‍ അമ്മ യാരാക്ക ബെയില്‍സുമെത്തി.
ഉയരക്കുറവിന്റെ പേരിൽ സഹപാഠികൾ കളിയാക്കിയപ്പോൾ കണ്ണീരണിഞ്ഞാണ് ക്വേഡന്‍ അവനെ ഒന്ന് കൊന്നു തരാമോ എന്ന് അമ്മയോട് ചോദിച്ചത്. ആ വീഡിയോ ഈ ലോകം മുഴുവനും ഏറ്റെടുക്കുകയും ചെയ്‌തു. ക്വേഡന്റെ വീഡിയോ കണ്ട് സമാന അവസ്ഥകളിലൂടെ കടന്നു പോയ ഗിന്നസ് പക്രു എന്ന അജയകുമാർ അവന് ആശ്വാസ വാക്കുകളുമായി എത്തി. ചുവടെ കാണുന്നതാണ് പക്രുവിന്റെ പോസ്റ്റ്.
advertisement
മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കൽ കരഞ്ഞിട്ടുണ്ട് .....
ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത് ...
നീ കരയുമ്പോൾ ...നിന്റെ 'അമ്മ തോൽക്കും .........
ഈ വരികൾ ഓർമ്മ വച്ചോളു ."ഊതിയാൽ അണയില്ല
ഉലയിലെ തീ
ഉള്ളാകെ ആളുന്നു ഉയിരിലെ തീ "
- ഇളയ രാജ -
ഇത്തരത്തിൽ വേദനിക്കുന്നവർക്കായി എന്റെ ഈ കുറിപ്പ്.
