'ഇന്ന് പ്രണയമെന്ന വാക്ക് ഡേറ്റിങ് എന്നും ചാറ്റിങ്ങെന്നും ചീറ്റിങ്ങെന്നുമൊക്കെയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. പ്രണയം പലപ്പോഴും അതിരുകൾവിട്ട്, മാംസക്കൊതിയന്മാരുടെ കാമവെറികൾക്കും, കാമറക്കണ്ണുകൾക്കും കീഴടങ്ങിയിരിക്കുന്നു. വസ്ത്രം മാറുന്നതുപോലെ പ്രണയം മാറുന്നത് കാമ്പസിന്റെ പുതിയ ട്രെൻഡാണ്'- എന്ന് ലേഖനത്തിൽ പറയുന്നു.
ഒരു മൊബൈലിൽ നിന്ന് ഒരുപാട് കാമുകന്മാരെയും കാമുകിമാരെയും സമ്പാദിച്ച് രസിക്കുകയാണ് പലരും. മിസ്ഡ് കോളില്‍ നിന്നും വിരിയുന്ന പ്രണയങ്ങൾ പരിധിക്ക് പുറത്താകുമ്പോൾ താനേ കട്ടാകുന്നതും ഇന്ന് പതിവ് കാഴ്ചയാണ്....
ലൈബ്രറിയുടെ അരണ്ട വെളിച്ചത്തിൽ പുസ്തകങ്ങൾക്കിടയിൽ പ്രണയലേഖന മൊളിപ്പിച്ച് നടന്നകന്ന റസിയയുടെയും, ആ പ്രണയലേഖനത്തിലെ കവിതകൾക്കുള്ളിലെ വരികൾക്കിടയിൽ റസിയ ഒളിപ്പിച്ചുവെച്ച ജീവിതത്തെ വായിച്ചറിയുവാൻ ഓടിയെത്തിയ പാട്ടുകാരൻ മുരളിയുടെയും പ്രതിരൂപങ്ങളാണ് ആദ്യം മനസ്സിലൂടെ കടന്നുപോയത്. റസിയമാരുടെ ചുണ്ടിലെ പൂഞ്ചരിപ്പാലിനുള്ളിലെ പഞ്ചസാരയാകുവാൻ കാത്തുനിന്ന മുരളിമാർ കലാലയങ്ങൾക്ക് അന്യമാകുന്നുവോ?- എന്ന ആശങ്കയും രാഹുൽ പങ്കുവക്കുന്നുണ്ട്.
advertisement
വിജനമായ കാമ്പസിന്റെ ഏകാന്തതയിലെന്നപോലെ വിജനമായ മനസുമായി ലക്ഷ്യങ്ങളില്ലാതെ ഞാൻ യാത്ര തുടരുകയാണ് - എന്ന് പറഞ്ഞാണ് ലേഖനം അവസാനിക്കുന്നത്.