സോഷ്യൽ മീഡിയയിൽ ദുൽഖറിനെതിരെയും ചിത്രത്തിന്‍റെ സംവിധായകൻ അനൂപ് സത്യനെതിരെയും സൈബർ ആക്രമണം രൂക്ഷമായി. അധിക്ഷേപങ്ങളും അസഭ്യ വർഷവും ഭീഷണിയും ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് തമിഴ് ജനതയിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾക്കായി മാപ്പു ചോദിച്ച് പ്രസന്ന എത്തിയത്.'മലയാളം സിനിമകൾ കാണുന്ന ഒരു തമിഴൻ എന്ന നിലയിൽ ആ സന്ദർഭം എനിക്ക് മനസിലാകും.. തെറ്റിദ്ധാരണകൾക്കും നേരിടേണ്ടി വന്ന അധിക്ഷേപങ്ങൾക്കും ഞാൻ ആത്മാർഥമായി ഖേദം അറിയിക്കുകയാണ്.. "ഓര്‍മ്മയുണ്ടോ ഈ മുഖം" എന്ന ഡയലോഗ് സുരേഷ് ഗോപി സർ ആ ചിത്രത്തിൽ ഉപയോഗിച്ച പോലെ തന്നെയാണ് ആ പേരും ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്' പ്രസന്ന ട്വിറ്ററിൽ കുറിച്ചു.
advertisement
തമിഴ് ജനങ്ങൾക്കിടയിൽ പോപ്പുലറായ ചില തമിഴ് സിനിമാ ഡയലോഗുകളും എടുത്ത് കാട്ടിക്കൊണ്ടായിരുന്നു പ്രസന്നയുടെ അടുത്ത ട്വീറ്റ്. നാട്ടിൽ സാധാരണയായി ഉപയോഗിക്കുന്ന പഴയ സിനിമാ ഡയലോഗുകൾ എഴുതിയ പ്രസന്ന, ദുൽഖർ ചിത്രത്തിൽ ഉള്‍പ്പെട്ട പേരുമായി ബന്ധപ്പെട്ട വികാരങ്ങൾ മനസിലാകുമെന്നും പക്ഷെ തെറ്റിദ്ധാരണയുടെ പേരിൽ വിദ്വേഷം പ്രചരിപ്പിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസന്നയുടെ പിന്തുണയ്ക്ക് ദുൽഖർ ട്വീറ്റിലൂടെ തന്നെ നന്ദി അറിയിക്കുകയും ചെയ്തു.
രൂക്ഷമായ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ ദുൽഖര്‍ നേരത്തെ തന്നെ ക്ഷമാപണം നടത്തിയിരുന്നു. ചിത്രത്തിലെ ഡയലോഗ് തമിഴ് ജനതയെ അപമാനിക്കുന്നതാണെന്ന് പലരും ശ്രദ്ധയിൽപ്പെടുത്തിയെന്നും എന്നാൽ അത് മനപ്പൂർവമായിരുന്നില്ല. . പഴയ മലയാള ചലച്ചിത്രമായ പട്ടണപ്രവേശം സിനിമയില്‍ നിന്നുള്ള ഒരു റെഫറന്‍സാണത്. ഈ തമാശ കേരളത്തിലെ ഒരു സാധാരണ മീം ആണ്. കേരളത്തില്‍ ഇത് പൊതുവായി ഉപയോഗിക്കുന്നൊരു പേരുമാണ്. കൂടുതൽ പേരും കൂടുതല്‍ പേരും സിനിമ കാണാതെയാണ് പ്രതികരിക്കുന്നതും വെറുപ്പ് പ്രചരിപ്പിക്കുന്നതുമെന്നും ഖേദം പ്രകടിപ്പിച്ചു കൊണ്ടുള്ള പ്രസ്താവനയിൽ ദുൽഖര്‍ പറഞ്ഞിരുന്നു.
'എനിക്കും അനൂപിനുമെതിരെയുള്ള വിദ്വേഷം അംഗീകരിക്കാം. അത് ഞങ്ങളിൽ മാത്രം ഒതുക്കുക.., ഞങ്ങളുടെ അച്ഛന്മാരെയും മലയാള സിനിമയിലെ മുതിര്‍ന്ന അഭിനേതാക്കളെയും വെറുതെ വിടുക. ഞങ്ങള്‍ മൂലം മനോവിഷമം നേരിട്ട നല്ലവരായ എല്ലാ തമിഴരോടും മാപ്പ് ചോദിക്കുന്നു. എന്റെ സിനിമയിലൂടെയോ വാക്കുകളിലൂടെയോ മനപൂര്‍വം ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ഇതൊരു തെറ്റിദ്ധാരണ മാത്രമാണ്' ദുല്‍ഖര്‍ ട്വിറ്ററില്‍ കുറിച്ചു.
