ഇത്തരമൊരു വിശ്വാസമാണ് പോര്‍ച്ചുഗലില്‍ നിലനില്‍ക്കുന്നത്. 'ജനനക്കല്ല്'(birth stone) എന്നറിയപ്പെടുന്ന ഒരു പര്‍വതത്തിലെ പാറയുമായി ബന്ധപ്പെട്ടതാണ് ഈ വിശ്വാസം. ഈ പ്രതിഭാസം വര്‍ഷങ്ങളായി ശാസ്ത്രജ്ഞരെയും അമ്പരിപ്പിക്കുന്നുണ്ട്. ലോകമെമ്പാടുനിന്നുമുള്ള സ്ത്രീകള്‍ ഗര്‍ഭിണിയാകുമെന്ന പ്രതീക്ഷയില്‍ ഈ സ്ഥലം സന്ദര്‍ശിക്കുന്നു.
പോര്‍ച്ചുഗലിലാണ് മദര്‍-റോക്ക് എന്നറിയപ്പെടുന്ന നിഗൂഢമായ ഒരു പാറ സ്ഥിതി ചെയ്യുന്നത്. അതിനെ ചുറ്റിപ്പറ്റിയുള്ള വിശ്വാസം അസാധാരണമാണ്. സ്ത്രീ ഈ പാറകളിലൊരെണ്ണം തലയിണയ്ക്കടിയില്‍ വെച്ച് ഉറങ്ങുകയാണെങ്കില്‍ അവര്‍ ഗര്‍ഭിണിയാകുമെന്നാണ് വിശ്വാസം. ഇക്കാര്യത്തിന് തെളിവില്ലെങ്കിലും പ്രദേശവാസികള്‍ ഇതില്‍ ഉറച്ചുവിശ്വസിക്കുന്നു. ഗര്‍ഭിണിയാകുമെന്ന വിശ്വാസത്തില്‍ ദൂരെദേശങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ പോലും ഇവിടേക്ക് കല്ലുകള്‍ ശേഖരിക്കുന്നതായി എത്തുന്നുണ്ട്.
advertisement
പെഡ്രാസ് പരിദെയ്‌റാസ് എന്ന് അറിയപ്പെടുന്ന ഈ പര്‍വ്വതം വടക്കന്‍ പോര്‍ച്ചുഗലിലാണ് സ്ഥിതി ചെയ്യുന്നത്. ഈ പര്‍വ്വതത്തില്‍ ചെറിയ ചെറിയ പാറകള്‍ ഉയര്‍ന്നു വരാറുണ്ട്. ഇത് കുഞ്ഞുപാറകള്‍ക്ക് ജന്മം നല്‍കുന്നതായി തോന്നിപ്പിക്കുന്നു. ഒരു കിലോമീറ്റര്‍ നീളവും 600 മീറ്റര്‍ വീതിയുമുള്ള ഈ പര്‍വ്വതത്തില്‍ ഗ്രാനൈറ്റ് കല്ലുകളാണ് ഇതിന് ചുറ്റും ഉണ്ടാകുന്നത്. രണ്ട് മുതല്‍ 12 സെന്റീമീറ്റര്‍ വരെ നീളമുള്ള പാറകളാണ് ഈ പര്‍വ്വതത്തിന് ചുറ്റുമുണ്ടാകുന്നത്. ഇത് പര്‍വതത്തിന്റെ കുഞ്ഞുങ്ങളാണെന്ന് വിശ്വസിക്കുന്നത്. ഇക്കാരണത്താല്‍ ഇതിനെ മദര്‍ റോക്ക് അല്ലെങ്കില്‍ പ്രഗ്നന്റ് സ്റ്റോണ്‍ എന്നും വിളിക്കുന്നു.
ഈ പാറകള്‍ക്ക് ഏകദേശം 30 കോടി വര്‍ഷം പഴക്കമുണ്ട്. അവയുടെ പുറം പാളി ബയോടൈറ്റ് കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. മഴയും മഞ്ഞുവെള്ളവും അതിലേക്ക് ഒഴുകി കട്ടിയാകുമ്പോള്‍ കുഞ്ഞു പാറകള്‍ രൂപം കൊള്ളുന്നു. വലിയ പാറയില്‍ നിന്ന് ഈ പാറകള്‍ എങ്ങനെ ഉണ്ടാകുന്നുവെന്നതിനെ കുറിച്ച് ശാസ്ത്രജ്ഞര്‍ ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്. ഈ പ്രതിഭാസത്തിന് പിന്നിലെ കാരണം ഇപ്പോഴും ചുരുളഴിയാത്ത രഹസ്യമാണ്.
ഈ നാട്ടുകാര്‍ ഈ പാറകളെ പ്രത്യുത്പാദനത്തിന്റെ പ്രതീകമായാണ് കാണുന്നത്. ഒരു സ്ത്രീ ഗര്‍ഭിണിയാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ പാറകളില്‍ ഒന്ന് തലയണയുടെ അടിയില്‍ വയ്ക്കണമെന്നും തുടര്‍ന്ന് അവര്‍ ഗര്‍ഭിണിയാകുമെന്നും അവര്‍ ഉറച്ചു വിശ്വസിക്കുന്നു. ഇതിനെ പിന്തുണയ്ക്കുന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ലെങ്കിലും ഇത് ഫലപ്രദമാണെന്ന് പലരും അവകാശപ്പെടുന്നു.
ഈ കല്ലുകളുടെ വില്‍പ്പന സര്‍ക്കാര്‍ നിരോധിച്ചതാണ്. എങ്കിലും ചില വ്യക്തികള്‍ ഇത് വില്‍ക്കുന്നത് തുടരുന്നുണ്ട്. അതിനാല്‍ ഈ കുഞ്ഞൻ പാറകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്.