ഷാഹ്ദോൾ ജില്ലയിൽ ടിഫിൻ സർവീസ് നടത്തുന്ന സഞ്ജീവ് ബർമനും ഭാര്യയുമാണ് തക്കാളിയുടെ പേരിൽ പിണങ്ങിയത്. ഭാര്യയുടെ അനുമതിയില്ലാതെ രണ്ട് തക്കാളിയെടത്ത് സഞ്ജീവ് ബർമൻ കറി ഉണ്ടാക്കിയതാണ് തർക്കത്തിന് ഇടയാക്കിയത്. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഒടുവിൽ യുവതി മകളെയുംകൂട്ടി വീട് വിട്ട് ഇറങ്ങുകയും ചെയ്തു.
വീട് വിട്ടുപോയ ഭാര്യയെയും മകളെയും കണ്ടെത്താനായി സഞ്ജീവ് ബർമൻ പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും അവരെ കണ്ടെത്താനായില്ല. ഇതോടെ ഇദ്ദേഹം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. താൻ പാകം ചെയ്യുന്ന പച്ചക്കറി വിഭവത്തിൽ ഒന്നിന് പകരം രണ്ട് തക്കാളി ഇട്ടതിനാലാണ് തർക്കം തുടങ്ങിയതെന്ന് സഞ്ജീവ് പറഞ്ഞു. മൂന്ന് ദിവസമായി ഭാര്യയോട് സംസാരിച്ചിട്ടില്ലെന്നും അവൾ എവിടെയാണെന്ന് അറിയില്ലെന്നും ഇയാൾ പറഞ്ഞു.
advertisement
Also Read- തക്കാളി വില നിയന്ത്രിക്കാൻ കേന്ദ്ര ഇടപെടൽ; സംഭരിക്കാൻ നിർദേശം നൽകി
സഞ്ജീവിന്റെ ഭാര്യയുമായി ബന്ധപ്പെടാമെന്നും അവർ ഉടൻ തിരിച്ചെത്തുമെന്നും പോലീസ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിട്ടുണ്ട്. ഭാര്യയും മകളും തിരിച്ചുവരുന്നതിനായി കാത്തിരിക്കുകയാണ്. ഇനി ഒരിക്കലും ഭാര്യയുടെ അനുമതിയില്ലാതെ തക്കാളി പാചകത്തിനായി ഉപയോഗിക്കില്ലെന്ന ദൃഢനിശ്ചയത്തിലാണ് സഞ്ജീവ്.
News Summary- In Madhya Pradesh’s Shahdol district, there is an incident where the wife got into a fight because her husband took tomatoes and put them in curry without permission.