സ്ത്രീകൾക്ക് കൂടി അപേക്ഷിക്കാവുന്ന രീതിയിൽ കഴിഞ്ഞ വർഷം നവംബറിൽ തസ്തിക പരിഷ്കരിച്ചിരുന്നു. എന്നാൽ വർക്കർമാരിൽ നിന്നാണ് ലൈൻമാന്മാരെ നിയമിക്കേണ്ടത് എന്നതിനാൽ, തൂണിൽ കയറാനുള്ള പ്രായോഗികമായ അറിവ് നിർബന്ധമാക്കണമെന്ന് ബോർഡ് തീരുമാനിക്കുകയായിരുന്നു. 985 ഒഴിവുകൾ എത്രയും വേഗം പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യാനും കെ.എസ്.ഇ.ബി. ഡയറക്ടർ ബോർഡ് തീരുമാനിച്ചു.
കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയുടെ നിർദേശപ്രകാരം വിദ്യാഭ്യാസ യോഗ്യതയിലും മാറ്റം വരുത്തിയിട്ടുണ്ട്. എസ്.എസ്.എൽ.സി വിജയത്തോടൊപ്പം ഇലക്ട്രീഷ്യൻ അല്ലെങ്കിൽ വയർമാൻ ട്രേഡിൽ രണ്ടു വർഷത്തെ ഐ.ടി.ഐ. സർട്ടിഫിക്കറ്റും ഇനി അപേക്ഷകർക്ക് നിർബന്ധമാണ്. ഏഴാം ക്ലാസ് വിദ്യാഭ്യാസവും സൈക്കിൾ സവാരിയും പുരുഷന്മാർക്ക് മാത്രമായുള്ള അപേക്ഷാ രീതിയും ഇതോടെ പൂർണ്ണമായും മാറി. നിയമനങ്ങളിലെ കാലതാമസം റെഗുലേറ്ററി കമ്മിഷന്റെ വിമർശനത്തിന് ഇടയാക്കിയ പശ്ചാത്തലത്തിലാണ് നടപടികൾ വേഗത്തിലാക്കുന്നത്.
advertisement
