തിങ്കളാഴ്ച മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് ഉന്നതതല അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
സിസിആർഎസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം നൽകിയതെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം ഈ മരുന്ന് കോവിഡ് ഭേദപ്പെടുത്തുമെന്നതിന് തെളിവുകളില്ലെന്നും സർക്കാർ വ്യക്തമാക്കുന്നു. മരുന്നിൽ ഉപയോഗിക്കുന്ന ചേരുവകൾക്ക് മറ്റു ദോഷഫലങ്ങളില്ലെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് അനുമതി നൽകുന്നതെന്നും അവർ വ്യക്തമാക്കുന്നു.
advertisement
ഇതിനിടെ ആനന്ദയ്യയുടെ മരുന്നിന്റെ ഫലപ്രാപ്തി സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്‍. ആനന്ദയ്യ ഉൾപ്പെടെ രണ്ടുപേർ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. ഹർജിയിലുള്ള വാദം അടുത്ത വ്യാഴാഴ്ച നടക്കും.
Also Read ലോക്ക്ഡൗൺ; വീട്ടിൽ ഷൂട്ടിങ് പുനരാരംഭിക്കാൻ ബംഗാൾ സീരിയൽ നിർമാതാക്കൾ
തേന്‍,കുരുമുളക്,വഴുതന നീര് എന്നിവ ചേര്‍ത്ത തുള്ളിമരുന്ന് കണ്ണിലൊഴിച്ചാല്‍ രക്തത്തിലെ ഓക്സിജന്‍ അളവ് കൂടുമെന്നായിരുന്നു ആനന്ദയ്യയുടെ അവകാശവാദം. ഇതോടെ മരുന്ന് വാങ്ങാൻ ആയിരക്കണക്കിനു പേർ ആനന്ദയുടെ വീട്ടില്‍ തടിച്ചുകൂടിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. രോഗം മാറിയവരുടെ സാക്ഷ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇതിനു പിന്നാലെയാണ് സർക്കാർ മരുന്നിന്റെ ശാസ്ത്രീയത പരിശോധിക്കാന്‍ നിർദ്ദേശിച്ചത്.