കോവിഡ് ജാഗ്രതയുടെ ഭാഗമായി അപ്രതീക്ഷിതമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ നിലവിലെവിടെയാണോ അവിടെതന്നെ തങ്ങാനാണ് പ്രധാനമന്ത്രി നല്‍കിയ നിര്‍ദ്ദേശം. ഇതോടെ മിക്ക പൊതുപ്രവര്‍ത്തകരും രാഷ്ട്രീയനേതാക്കളും വീടുകളിലേക്ക് ഒതുങ്ങി.
BEST PERFORMING STORIES:ആരും ഒറ്റയ്ക്കല്ല; ഞായറാഴ്ച രാത്രി പ്രകാശം പരത്തി കൊറോണ എന്ന അന്ധകാരത്തെ പരാജയപ്പെടുത്തണം: ആഹ്വാനവുമായി മോദി [NEWS]സ്ത്രീകൾക്കും പുരുഷന്മാർക്കും വീടിനു പുറത്തിറങ്ങാൻ ഒന്നിടവിട്ട ദിവസം; കോവിഡിനെ നേരിടാൻ പെറുവിന്റെ മാർഗം [NEWS]'ഡോക്ടര്‍മാരുടെ നിർദേശമനുസരിച്ച് ക്വാറന്റൈനിൽ കഴിയുകയാണ്; സർക്കാർ നിര്‍ദേശം അനുസരിക്കുക': തബ് ലീഗി നേതാവിന്റെ ശബ്ദ സന്ദേശം [NEWS]
advertisement
ഇന്നലെ വരെ കോഴിക്കോട് ഉള്ള്യേരിയിലെ വീട്ടിലായിരുന്ന കെ സുരേന്ദ്രന്‍ വൈകിട്ട് തിരുവനന്തപുരത്തെത്തി വാര്‍ത്താസമ്മേളനം നടത്തി. ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ബിജെപി അദ്ധ്യക്ഷന് ബാധകമല്ലേയെന്നാണ് ഉയരുന്ന വിമര്‍ശനം.
എന്നാല്‍ അടിയന്തിര പാര്‍ട്ടി ചുതലകള്‍ ഉള്ളതിനാലാണ് തിരുവനന്തപുരത്തേക്ക് വന്നതെന്നാണ് സുരേന്ദ്രന്റെ വിശദീകരണം. സംസ്ഥാന പോലീസ് മേധാവിയുടെ അനുമതി പ്രകാരമായിരുന്നു യാത്രയെന്നും സുരേന്ദ്രന്‍ വിശദീകരിക്കുന്നു.