പ്രതിയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ശനിയാഴ്ച വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ പെൺകുട്ടി വാസായ് ഈസ്റ്റിലുള്ള പ്രതിയുടെ വീട്ടിലെത്തി. എന്നാൽ, പെൺകുട്ടി ഒരു ബാധ്യതയാകുമെന്ന് മനസിലാക്കിയതോടെ പ്രതി കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മാൻഖുർദിലാണ് പെൺകുട്ടി അമ്മയോടും ഇളയ സഹോദരനോടുമൊപ്പം താമസിച്ചിരുന്നത്. ശനിയാഴ്ച പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ തിരച്ചിൽ ആരംഭിച്ചു. തുടർന്ന് ഞായറാഴ്ച രാത്രി വാളിവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.05-ഓടെ ഭയന്ദറിൽ നിന്ന് ട്രെയിനിൽ കയറുന്നതിന് തൊട്ടുമുമ്പ് പ്രതി പെൺകുട്ടിയുടെ അമ്മയെ വിളിച്ച് മകൾ തന്നോടൊപ്പമുണ്ടെന്ന് അറിയിച്ചു. തുടർന്ന് നായിഗാവിനടുത്തുവെച്ച് ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന് ദൃക്‌സാക്ഷികളായ യാത്രക്കാർ ഉടൻ തന്നെ പ്രതിയെ പിടികൂടി വസായ് റോഡ് റെയിൽവേ പോലീസിന് കൈമാറി. പിന്നീട് ഇയാളെ വാളിവ് പോലീസിന് കൈമാറുകയും കോടതിയിൽ ഹാജരാക്കിയ ശേഷം മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തു. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഭയന്ദറിലെ തംഭാ ആശുപത്രിയിലേക്ക് അയച്ചതായി വാളിവ് പോലീസ് സീനിയർ ഇൻസ്‌പെക്ടർ ദിലീപ് ഘുഗെ അറിയിച്ചു. കഴിഞ്ഞ വർഷം പെൺകുട്ടി സ്വന്തം അച്ഛനെതിരെ ബലാത്സംഗ പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്ന് അച്ഛൻ ആത്മഹത്യ ചെയ്തതായും പോലീസ് പറഞ്ഞു. ഈ സംഭവങ്ങൾക്ക് ശേഷമാണ് പെൺകുട്ടി വാസായിലെ മാതൃസഹോദരന്റെ വീട്ടിൽ സ്ഥിരമായി വന്നുപോയിരുന്നതും ഇരുവരും തമ്മിൽ ബന്ധം സ്ഥാപിച്ചതെന്നുമാണ് പോലീസ് വെളിപ്പെടുത്തുന്നത്.
advertisement
