15 വയസ്സുള്ള മൂത്തകുട്ടിയെ പ്രതി പീഡിപ്പിക്കുന്ന വിവരം പുറത്തു പറയാൻ ഒരുങ്ങിയ 12 വയസ്സുള്ള ഇളയ പെൺകുട്ടിയെ പ്രതി മർദിച്ചതിനും കേസുണ്ട്. രണ്ടു കേസിലുമായി 36 വർഷം കഠിന തടവും ജീവപര്യന്തവുമാണ് പ്രതി അനുഭവിക്കേണ്ടതെങ്കിലും 36 വർഷത്തെ തടവ് ഒരുമിച്ചു 10 വർഷം അനുഭവിച്ചാൽ മതി. ഇളയകുട്ടിയെ ഉപദ്രവിച്ച കുറ്റങ്ങൾക്ക് അടക്കം ലഭിച്ച 10 വർഷം കഠിനതടവാണു പ്രതി ആദ്യം അനുഭവിക്കേണ്ടത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ പി എ ബിന്ദു ഹാജരായി.
advertisement
പീഡനക്കുറ്റത്തിനുള്ള ജീവപര്യന്തം തുടർന്ന് അനുഭവിച്ചാൽ മതി. ചേച്ചിയെ പ്രതി പീഡിപ്പിക്കുന്ന വിവരവും ഇതിനെ എതിർത്ത തന്നെ മർദിച്ച വിവരവും ഇളയ പെൺകുട്ടിയാണ് അധ്യാപകരോടു വെളിപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യാൻ വഴിയൊരുക്കിയത്. കോടതി ചുമത്തിയ പിഴത്തുക കുറ്റകൃത്യത്തിന് ഇരയായ പെൺകുട്ടികൾക്ക് നൽകണമെന്നും കോടതി നിർദേശിച്ചു.
ലൈംഗിക പീഡനത്തിന് ഇരയായ പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കി; അധ്യാപകൻ അറസ്റ്റിൽ
അധ്യാപകന്റെ ലൈംഗിക പീഡനം ( Sexually Assaulting ) മൂലം പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ (Suicide) ചെയ്ത സംഭവത്തിൽ അധ്യാപകൻ അറസ്റ്റിലായി. സ്വകാര്യ സ്കൂളിലെ അധ്യാപകൻ മിഥുന് ചക്രവര്‍ത്തിയാണ് അറസ്റ്റിലായത്. അധ്യാപകനെതിരേ (Teacher) ആത്മഹത്യ പ്രേരണ, കുട്ടിയെ ആവര്‍ത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുക എന്നിവ പ്രകാരവും പോക്സോ നിയമപ്രകാരവും കേസെടുത്തിരുന്നു. വ്യാഴാഴ്ചയാണ് വിദ്യാർഥിനി ജീവനൊടുക്കിയത്.
കോയമ്പത്തൂരിലെ ചിന്മയ വിദ്യാലയ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായിരുന്നു പെൺകുട്ടി. തന്നെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് മിഥുന് ചക്രവര്‍ത്തിയാണെന്ന് എഴുതിവെച്ചാണ് പെൺകുട്ടി തൂങ്ങിമരിച്ചത്. കോവിഡ് മഹാമാരി സമയത്ത് സ്കൂളിലെ ചില ജോലികൾ ചെയ്യാനെന്ന പേരിൽ വിളിച്ചുവരുത്തി കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു ഇയാൾ.
ഇതേക്കുറിച്ച് സ്കൂൾ അധികൃതരോട് നാല് മാസം മുൻപ് തന്നെ പരാതിപ്പെട്ടെങ്കിലും നടപടി സ്വീകരിക്കാൻ പ്രിൻസിപ്പൽ തയാറായില്ല. മിഥുന് ചക്രവര്‍ത്തിയുടെ ഭാര്യയും ഇതേസ്കൂളിലെ അധ്യാപികയായിരുന്നു. സംഭവം മറച്ചുവെക്കാനാണ് ഇവരും ശ്രമിച്ചത്. ഇതേതുടര്‍ന്ന് മാനസികസംഘര്‍ഷത്തിലായ കുട്ടി തന്നെ സ്കൂള്‍ മാറ്റണമെന്ന് മാതാപിതാക്കളോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കാരണം പറഞ്ഞിരുന്നില്ല. തുടര്‍ന്ന് സെപ്റ്റംബറോട് കുട്ടിയെ മാതാപിതാക്കള്‍ മറ്റൊരു സ്കൂളില്‍ ചേര്‍ത്തു.
പെണ്‍കുട്ടിക്ക് പുതിയ സ്കൂള്‍ അധികൃതര്‍ കൗണ്‍സിലിങ് നൽകിയിരുന്നു. മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയത്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച അകത്തുനിന്ന് പൂട്ടിയ മുറിക്കുള്ളില്‍ പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.