നാലു സെന്റ് സ്ഥലത്ത് നിർമിക്കാനുദ്ദേശിക്കുന്ന കടമുറിക്കു വേണ്ടിയാണ് തുറവൂർ സ്വദേശി സന്തോഷ് പഞ്ചായത്ത് ഓഫീസിലെത്തിയത്. അനുമതി വേണമെങ്കിൽ 5000 രൂപയും ' ബെക്കാഡി' മദ്യവും നൽകണമെന്ന് ഷാജി മോൻ ആവശ്യപ്പെട്ടു.
കൈക്കൂലിയുടെ ആദ്യഗഡുവായി 2000 രൂപയും വാങ്ങി. വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് സന്തോഷ് വിജിലൻസിനെ സമീപിച്ചത്.
വിജിലൻസ് നിർദേശ പ്രകാരം ബാക്കി തുകയുമായി സന്തോഷ് ഷാജിമോനെ കണ്ടു. തുറവൂർ ജംഗ്ഷനിലായിരുന്നു കൂടിക്കാഴ്ച. കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം ഷാജിമോനെ തെളിവുസഹിതം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
advertisement
BEST PERFORMING STORIES:'ഷേക്ക് ഹാൻഡ്' വേണ്ട; കൊറോണ പേടിയിൽ 'നമസ്തേ' പറഞ്ഞ് ലോകം [PHOTO]'വെറുമൊരു മനുഷ്യനായ എന്നെ യന്ത്രമനുഷ്യനായി തെറ്റിധരിച്ചില്ലേ? പോസ്റ്റുമായി ശ്രീനിവാസൻ [NEWS]പക്ഷിപ്പനി സ്ഥിരീകരിച്ച ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷി മൃഗാദികളെ കൊന്നൊടുക്കും; മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ [NEWS]
വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഷാജിമോനെതിരേ വകുപ്പുതല നടപടി സ്വീകരിച്ചത്. തദ്ദേശമന്ത്രി എ.സി.മൊയ്തീന്റെ നിർദേശ പ്രകാരം ഷാജിമോനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
