2024 ഒക്ടോബർ 20-നായിരുന്നു കേസിനാസ്പദമായ സംഭവം. സ്വന്തം വീടിന്റെ ടെറസിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അയൽവാസിയായ പ്രതി അടുത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തനിക്ക് പൂച്ചട്ടി എടുത്തുനൽകാൻ ആവശ്യപ്പെട്ട പ്രതി, പൂച്ചട്ടി നൽകിയ കുട്ടിയുടെ കയ്യിൽ ബലമായി പിടിച്ചു. ഉമ്മ നൽകിയാൽ മാത്രമേ കൈവിടൂ എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും കുട്ടിയെക്കൊണ്ട് നിർബന്ധപൂർവ്വം ഉമ്മ വയ്പ്പിക്കുകയുമായിരുന്നു.
കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ കുട്ടി പിതാവിനോട് വിവരം പറയുകയായിരുന്നു. പിതാവ് വീടിന് പുറത്തേക്ക് വരുന്നത് കണ്ടതോടെ പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് വീട്ടുകാർ വലിയതുറ പോലീസിൽ പരാതി നൽകുകയും പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പിഴത്തുകയും ലീഗൽ സർവീസ് അതോറിറ്റിയുടെ നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നൽകാൻ കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ.എസ്. വിജയ് മോഹൻ, അഡ്വ. സുരഭി. പി എന്നിവർ ഹാജരായി. വലിയതുറ സബ് ഇൻസ്‌പെക്ടർ എസ്. ജയശ്രീയാണ് കേസ് അന്വേഷിച്ചത്.
advertisement
